ദോഹ: അവിശ്വസനീയം, ഖത്തറിൽ ബ്രസീലിന് കാലിടറി. ക്രൊയേഷ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ കാനറികളുടെ ചിറകരിഞ്ഞു. നാലിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ ക്രൊയേഷ്യ പരാജയപ്പെടുത്തി.
പ്രതിഭകളുടെ ധാരാളിത്തവുമായി ഖത്തറിലെത്തിയ ബ്രസീലിന്റെ തേരോട്ടത്തിന് ക്വാർട്ടറിൽ അന്ത്യം. എക്സാട്രാ ടൈമിൽ ഓരോ ഗോളിന്റെ സമനിലയുമായി എത്തിയ ബ്രസീലിന്റെ യുവ നിരയെ ക്രൊയേഷ്യൻ ഗോളി ലവ്കോവിച്ച് തടുത്തിട്ടു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയുടെ ആദ്യ കിക്ക് എടുത്തത് നിക്കോളാ വ്ലാസിച്ച്. അലിസൺ ബെക്കറെ മറികടന്ന് പന്തിനെ ഗോൾ വരകടത്തി. ബ്രസീലിന്റെ ആദ്യ കിക്കെടുക്കാനെത്തിയത് യുവ താരം റോഡ്രിഗോ. ലവ്കോവിച്ച് വലത്തേക്ക് ചാടി റോഡ്രിഗോയുടെ ഷോട്ട് തടത്തു. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം അപകടം മണത്തപോൽ നിശബ്ദമായി. അങ്ങിങ്ങായുള്ള ക്രൊയേഷ്യൻ ആരാധകർ പൊട്ടിത്തെറിച്ചു.
ക്രൊയേഷ്യയുടെ രണ്ടാം കിക്ക് മായ നിസാരമായി വലയിലാക്കി. ക്രൊയേഷ്യ മുന്നിൽ. ബ്രസീലിന്റെ രണ്ടാം കിക്ക് എടുക്കാനെത്തിയത് പരിചയ സമ്പന്നനായ കസിമിറോ. കസിമിറോയുടെ ഷോട്ടിന്റെ അതേ ദിശയിൽ ലവ്കോവിച്ച് ചാടിയെങ്കിലും പന്ത് വലയിൽ. ക്രൊയേഷ്യയുടെ മൂന്നാം കിക്ക് വെറ്ററൻ താരം ലൂക്കാ മോഡ്രിച്ചിന്റെ ബൂട്ടിൽനിന്നും. മോഡ്രിച്ചും ലക്ഷ്യം കണ്ടു.
ബ്രസീലിന്റെ പകരക്കാരൻ പെദ്രോയും ലക്ഷ്യം കാണുന്നു. ബ്രസീലിന് വീണ്ടും പ്രതീക്ഷ. ക്രൊയേഷ്യയുടെ നാലാം കിക്കും അലിസണ് തടയാനായില്ല. നിർണായകമായ ബ്രസീലിന്റെ നാലാം കിക്ക് എടുക്കാനെത്തിയത് മാർക്കിഞ്ഞോസ്.
ഇടത്തേക്ക് നിലംപറ്റെ ബുള്ളറ്റ് ഷോട്ട്. ലവ്കോവിച്ച് അതേ ദിശയിൽ ചാടിയെങ്കിലും കിട്ടിയില്ല. എന്നാൽ ബ്രസീലിന്റെ ദൗർഭാഗ്യം പോസ്റ്റിന്റെ രൂപത്തിൽ. പോസ്റ്റിൽ തട്ടിത്തെറിച്ച പന്ത് കാനറികളുടെ നെഞ്ചിലേക്ക് വെടിയുണ്ട കണക്കേ പാഞ്ഞുകയറി.
നിശ്ചിത സമയത്ത് ഗോൾ രഹിതമായതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. അധികസമയത്തിന്റെ ഇഞ്ചുറി ടൈമിൽ സൂപ്പർ താരം നെയ്മറുടെ സൂപ്പർ ഗോൾ. പിക്വറ്റെയുമായി വൺടച്ച് കളിച്ച് ക്രൊയേഷ്യൻ ബോക്സിലേക്ക് കയറിയ നെയ്മർ ലവ്കോവിച്ചിനെയും കബിളിപ്പിച്ച് പന്ത് പോസ്റ്റിന്റെ മോന്തായത്തിൽ അടിച്ചുകയറ്റി. ആഘോഷം തീരുംമുൻപ് പകുതി സമയത്തിന്റെ വിസിൽ മുഴങ്ങി.
രണ്ടാം പകുതിയിൽ, എല്ലാം അവസാനിച്ചു എന്നു കരുതിയ ഇടത്തുനിന്നും ക്രൊയേഷ്യയുടെ അവശ്വസനീയ തിരിച്ചുവരവ്. നെയ്മറുടെ സുന്ദരൻ ഗോളിന് സൂപ്പർ ഗോളിലൂടെ ചെക് ഉടുപ്പുകാരുടെ മറുപടി. മിസ്ലാവ് ഒർസിച്ച് ഇടത് പാർശ്വത്തിൽനിന്നും നൽകിയ ക്രോസ് പെറ്റ്കോവിച്ച് സുന്ദരമായ വോളിയിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. ഗോൾ. സ്റ്റേഡിയം തരിച്ചുനിന്നു. പിന്നീട് നടന്നതൊക്കെ ചരിത്രം. 1986 ന് ശേഷം ആദ്യമായാണ് ബ്രസീൽ ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത്.
പ്രതിഭകളുടെ ധാരാളിത്തവുമായി ഖത്തറിലെത്തിയ ബ്രസീലിന്റെ തേരോട്ടത്തിന് ക്വാർട്ടറിൽ അന്ത്യം. എക്സാട്രാ ടൈമിൽ ഓരോ ഗോളിന്റെ സമനിലയുമായി എത്തിയ ബ്രസീലിന്റെ യുവ നിരയെ ക്രൊയേഷ്യൻ ഗോളി ലവ്കോവിച്ച് തടുത്തിട്ടു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയുടെ ആദ്യ കിക്ക് എടുത്തത് നിക്കോളാ വ്ലാസിച്ച്. അലിസൺ ബെക്കറെ മറികടന്ന് പന്തിനെ ഗോൾ വരകടത്തി. ബ്രസീലിന്റെ ആദ്യ കിക്കെടുക്കാനെത്തിയത് യുവ താരം റോഡ്രിഗോ. ലവ്കോവിച്ച് വലത്തേക്ക് ചാടി റോഡ്രിഗോയുടെ ഷോട്ട് തടത്തു. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം അപകടം മണത്തപോൽ നിശബ്ദമായി. അങ്ങിങ്ങായുള്ള ക്രൊയേഷ്യൻ ആരാധകർ പൊട്ടിത്തെറിച്ചു.
ക്രൊയേഷ്യയുടെ രണ്ടാം കിക്ക് മായ നിസാരമായി വലയിലാക്കി. ക്രൊയേഷ്യ മുന്നിൽ. ബ്രസീലിന്റെ രണ്ടാം കിക്ക് എടുക്കാനെത്തിയത് പരിചയ സമ്പന്നനായ കസിമിറോ. കസിമിറോയുടെ ഷോട്ടിന്റെ അതേ ദിശയിൽ ലവ്കോവിച്ച് ചാടിയെങ്കിലും പന്ത് വലയിൽ. ക്രൊയേഷ്യയുടെ മൂന്നാം കിക്ക് വെറ്ററൻ താരം ലൂക്കാ മോഡ്രിച്ചിന്റെ ബൂട്ടിൽനിന്നും. മോഡ്രിച്ചും ലക്ഷ്യം കണ്ടു.
ബ്രസീലിന്റെ പകരക്കാരൻ പെദ്രോയും ലക്ഷ്യം കാണുന്നു. ബ്രസീലിന് വീണ്ടും പ്രതീക്ഷ. ക്രൊയേഷ്യയുടെ നാലാം കിക്കും അലിസണ് തടയാനായില്ല. നിർണായകമായ ബ്രസീലിന്റെ നാലാം കിക്ക് എടുക്കാനെത്തിയത് മാർക്കിഞ്ഞോസ്.
ഇടത്തേക്ക് നിലംപറ്റെ ബുള്ളറ്റ് ഷോട്ട്. ലവ്കോവിച്ച് അതേ ദിശയിൽ ചാടിയെങ്കിലും കിട്ടിയില്ല. എന്നാൽ ബ്രസീലിന്റെ ദൗർഭാഗ്യം പോസ്റ്റിന്റെ രൂപത്തിൽ. പോസ്റ്റിൽ തട്ടിത്തെറിച്ച പന്ത് കാനറികളുടെ നെഞ്ചിലേക്ക് വെടിയുണ്ട കണക്കേ പാഞ്ഞുകയറി.
നിശ്ചിത സമയത്ത് ഗോൾ രഹിതമായതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. അധികസമയത്തിന്റെ ഇഞ്ചുറി ടൈമിൽ സൂപ്പർ താരം നെയ്മറുടെ സൂപ്പർ ഗോൾ. പിക്വറ്റെയുമായി വൺടച്ച് കളിച്ച് ക്രൊയേഷ്യൻ ബോക്സിലേക്ക് കയറിയ നെയ്മർ ലവ്കോവിച്ചിനെയും കബിളിപ്പിച്ച് പന്ത് പോസ്റ്റിന്റെ മോന്തായത്തിൽ അടിച്ചുകയറ്റി. ആഘോഷം തീരുംമുൻപ് പകുതി സമയത്തിന്റെ വിസിൽ മുഴങ്ങി.
രണ്ടാം പകുതിയിൽ, എല്ലാം അവസാനിച്ചു എന്നു കരുതിയ ഇടത്തുനിന്നും ക്രൊയേഷ്യയുടെ അവശ്വസനീയ തിരിച്ചുവരവ്. നെയ്മറുടെ സുന്ദരൻ ഗോളിന് സൂപ്പർ ഗോളിലൂടെ ചെക് ഉടുപ്പുകാരുടെ മറുപടി. മിസ്ലാവ് ഒർസിച്ച് ഇടത് പാർശ്വത്തിൽനിന്നും നൽകിയ ക്രോസ് പെറ്റ്കോവിച്ച് സുന്ദരമായ വോളിയിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. ഗോൾ. സ്റ്റേഡിയം തരിച്ചുനിന്നു. പിന്നീട് നടന്നതൊക്കെ ചരിത്രം. 1986 ന് ശേഷം ആദ്യമായാണ് ബ്രസീൽ ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത്.