ന്യൂഡൽഹി: പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രം. കേരളം പണം നൽകുമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. പ്രകൃതി ദുരന്തം നേരിടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകാറുണ്ട്
. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സർക്കാർ കൃത്യമായി വിനിയോഗിക്കണമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. 2018 ഓഗസ്റ്റിലെ പ്രളയ കാലത്താണ് കേന്ദ്ര ഭക്ഷ്യ കോർപ്പറേഷനിൽ (എഫ്സിഐ) നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരി വിതരണത്തിന് ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്ത് നൽകിയത്.
തുടർന്ന് സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും പ്രകൃതി ദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്നും കേരളം ആവശ്യപെട്ടു. എന്നാൽ പണം അടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യ സബ്സിഡിയിൽ നിന്നും തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി പീയൂഷ് ഗോയൽ നൽകിയ മറുപടി.
. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സർക്കാർ കൃത്യമായി വിനിയോഗിക്കണമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. 2018 ഓഗസ്റ്റിലെ പ്രളയ കാലത്താണ് കേന്ദ്ര ഭക്ഷ്യ കോർപ്പറേഷനിൽ (എഫ്സിഐ) നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരി വിതരണത്തിന് ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്ത് നൽകിയത്.
തുടർന്ന് സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും പ്രകൃതി ദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്നും കേരളം ആവശ്യപെട്ടു. എന്നാൽ പണം അടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യ സബ്സിഡിയിൽ നിന്നും തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി പീയൂഷ് ഗോയൽ നൽകിയ മറുപടി.