ലക്നോ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കൈവരിച്ച ബിജെപി ഉത്തർപ്രദേശിലെ രാംപുർ മണ്ഡലം പിടിച്ചെടുത്തു. സമാജ്വാദി പാർട്ടിയുടെ കോട്ടയായ രാംപുരിൽ ബിജെപി സ്ഥാനാർഥി അക്ഷയ സക്സേനയാണ് വിജയിച്ചത്.
അസം ഖാന്റെ ഉറ്റ അനുയായി അസിം രാജയാണ് പരാജയപ്പെട്ടത്. ഇവിടെ ബിജെപി പ്രവർത്തകരല്ലാത്ത വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽ തടഞ്ഞതായി സമാജ്വാദി പാർട്ടി ആരോപിച്ചിരുന്നു. 40 ശതമാനത്തിൽ താഴെ മാത്രം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. എസ്പി നേതാവ് അസം ഖാനും കുടുംബവും വർഷങ്ങളായി കൈവശംവച്ചിരുന്നു മണ്ഡലമാണ് രാംപുർ.
സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെ 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. 2002 മുതൽ അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രം ജയിച്ചുവരുന്ന മണ്ഡലമാണിത്. 1980 – 1993 കാലഘട്ടത്തിലും വിവിധ പാർട്ടികളുടെ ടിക്കറ്റിൽ അസം ഖാൻ ഇവിടെ വിജയിച്ചിട്ടുണ്ട്.
മെയ്ൻപുരി ലോക്സഭാ മണ്ഡലത്തിൽ സമാജ്വാദി പാർട്ടിയുടെ ഡിംപിൾ യാദവ് വൻവിജയം നേടി. ബിജെപി സ്ഥാനാർഥി രഘുരാജ് സിംഗ് സാക്യയെ 2,88,461 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡിംപിൾ പരാജയപ്പെടുത്തിയത്.
മുലായം സിംഗ് യാദവിന്റെ മൂത്ത മരുമകളും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ വ്യാഴാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വൻലീഡിൽ കുതിക്കുകയായിരുന്നു. സമാജ്വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റാണിത്. ഇവിടെ എംപിയായിരുന്ന സമാജ്വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഖട്ടൗലി മണ്ഡലത്തിൽ ബിജെപിക്ക് അടിപതറി. ഇവിടെ രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) മദൻ ഭയ്യയാണ് വിജയിച്ചത്. 22,054 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർഥി രാജ്കുമാരി സെയ്നിയെ മദൻ ഭയ്യ പരാജയപ്പെടുത്തി. മദന് 97,139 വോട്ടും സെയ്നിക്ക് 74,996 വോട്ടും ലഭിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ബിജെപി എംഎൽഎ വിക്രം സിംഗ് സെയ്നിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഖട്ടൗലിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വിക്രം സിംഗ് സെയ്നിയുടെ ഭാര്യയാണ് രാജ്കുമാരി സെയ്നി.
ബിഹാറിലെ കുഡ്നി നിയമസഭാ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചുകയറി. ബിജെപി സ്ഥാനാർഥി കേദാർ പ്രസാദ് ഗുപ്ത ജനതാദൾ (യു) സ്ഥാനാർഥി മനോജ് സിംഗ് ഖുശ്വാഹയെ 3645 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ആർജെഡി എംഎൽഎയായിരുന്ന അനിൽ കുമാർ സഹാനിയെ അയോഗ്യനാക്കിയതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഒഡീഷയിലെ പദാംപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെഡിയുടെ ബർഷ സിംഗ് ബരീഹ 42,679 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. തോറ്റെങ്കിലും 2019ലെ വോട്ട് വിഹിതം നിലനിർത്താനായത് ബിജെപിക്കു നേട്ടമായി. അതേസമയം, ഇവിടെ കോണ്ഗ്രസ് സ്ഥാനാർഥിക്ക് കെട്ടിവച്ച പണം നഷ്ടമായി.
രാജസ്ഥാനിലെ സർദാർഷഹർ മണ്ഡലത്തിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അനിൽ കുമാർ ശർമ 26,696 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി അശോക് കുമാറിനെ പരാജയപ്പെടുത്തിയത്. ഇവിടെ കോൺഗ്രസ് എംഎൽഎയായിരുന്ന ഭൻവാർലാൽ ശർമയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകനാണ് അനിൽ കുമാർ ശർമ.
ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്പുരിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് സീറ്റ് നിലനിർത്തി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സാവിത്രി മണ്ഡവി, 21171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിലാണ് ഇവിടെ ഭരണകക്ഷിയായ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുന്നത്. സിറ്റിംഗ് എംഎൽഎ മനോജ് സിംഗ് മണ്ഡവിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
അസം ഖാന്റെ ഉറ്റ അനുയായി അസിം രാജയാണ് പരാജയപ്പെട്ടത്. ഇവിടെ ബിജെപി പ്രവർത്തകരല്ലാത്ത വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽ തടഞ്ഞതായി സമാജ്വാദി പാർട്ടി ആരോപിച്ചിരുന്നു. 40 ശതമാനത്തിൽ താഴെ മാത്രം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. എസ്പി നേതാവ് അസം ഖാനും കുടുംബവും വർഷങ്ങളായി കൈവശംവച്ചിരുന്നു മണ്ഡലമാണ് രാംപുർ.
സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെ 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. 2002 മുതൽ അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രം ജയിച്ചുവരുന്ന മണ്ഡലമാണിത്. 1980 – 1993 കാലഘട്ടത്തിലും വിവിധ പാർട്ടികളുടെ ടിക്കറ്റിൽ അസം ഖാൻ ഇവിടെ വിജയിച്ചിട്ടുണ്ട്.
മെയ്ൻപുരി ലോക്സഭാ മണ്ഡലത്തിൽ സമാജ്വാദി പാർട്ടിയുടെ ഡിംപിൾ യാദവ് വൻവിജയം നേടി. ബിജെപി സ്ഥാനാർഥി രഘുരാജ് സിംഗ് സാക്യയെ 2,88,461 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡിംപിൾ പരാജയപ്പെടുത്തിയത്.
മുലായം സിംഗ് യാദവിന്റെ മൂത്ത മരുമകളും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ വ്യാഴാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വൻലീഡിൽ കുതിക്കുകയായിരുന്നു. സമാജ്വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റാണിത്. ഇവിടെ എംപിയായിരുന്ന സമാജ്വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഖട്ടൗലി മണ്ഡലത്തിൽ ബിജെപിക്ക് അടിപതറി. ഇവിടെ രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) മദൻ ഭയ്യയാണ് വിജയിച്ചത്. 22,054 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർഥി രാജ്കുമാരി സെയ്നിയെ മദൻ ഭയ്യ പരാജയപ്പെടുത്തി. മദന് 97,139 വോട്ടും സെയ്നിക്ക് 74,996 വോട്ടും ലഭിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ബിജെപി എംഎൽഎ വിക്രം സിംഗ് സെയ്നിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഖട്ടൗലിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വിക്രം സിംഗ് സെയ്നിയുടെ ഭാര്യയാണ് രാജ്കുമാരി സെയ്നി.
ബിഹാറിലെ കുഡ്നി നിയമസഭാ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചുകയറി. ബിജെപി സ്ഥാനാർഥി കേദാർ പ്രസാദ് ഗുപ്ത ജനതാദൾ (യു) സ്ഥാനാർഥി മനോജ് സിംഗ് ഖുശ്വാഹയെ 3645 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ആർജെഡി എംഎൽഎയായിരുന്ന അനിൽ കുമാർ സഹാനിയെ അയോഗ്യനാക്കിയതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഒഡീഷയിലെ പദാംപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെഡിയുടെ ബർഷ സിംഗ് ബരീഹ 42,679 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. തോറ്റെങ്കിലും 2019ലെ വോട്ട് വിഹിതം നിലനിർത്താനായത് ബിജെപിക്കു നേട്ടമായി. അതേസമയം, ഇവിടെ കോണ്ഗ്രസ് സ്ഥാനാർഥിക്ക് കെട്ടിവച്ച പണം നഷ്ടമായി.
രാജസ്ഥാനിലെ സർദാർഷഹർ മണ്ഡലത്തിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അനിൽ കുമാർ ശർമ 26,696 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി അശോക് കുമാറിനെ പരാജയപ്പെടുത്തിയത്. ഇവിടെ കോൺഗ്രസ് എംഎൽഎയായിരുന്ന ഭൻവാർലാൽ ശർമയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകനാണ് അനിൽ കുമാർ ശർമ.
ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്പുരിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് സീറ്റ് നിലനിർത്തി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സാവിത്രി മണ്ഡവി, 21171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിലാണ് ഇവിടെ ഭരണകക്ഷിയായ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുന്നത്. സിറ്റിംഗ് എംഎൽഎ മനോജ് സിംഗ് മണ്ഡവിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.