അഹമ്മദാബാദ്/ഷിംല: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ഗുജറാത്തിൽ 182ഉം ഹിമാചലിൽ 68ഉം മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ് നടന്നത്.
യുപിയിലെ മയിൻപുരി ലോക്സഭാ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഇന്നുണ്ടാകും.
ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസ് തകർച്ച നേരിടുമെന്നും എഎപി അക്കൗണ്ട് തുറക്കുമെന്നുമാണു പ്രവചനം.
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 93 പേരുടെ പിന്തുണയാണ്. ഹിമാചലിൽ ഭരണകക്ഷിയായ ബിജെപിയും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നതെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു.
യുപിയിലെ മയിൻപുരി ലോക്സഭാ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഇന്നുണ്ടാകും.
ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസ് തകർച്ച നേരിടുമെന്നും എഎപി അക്കൗണ്ട് തുറക്കുമെന്നുമാണു പ്രവചനം.
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 93 പേരുടെ പിന്തുണയാണ്. ഹിമാചലിൽ ഭരണകക്ഷിയായ ബിജെപിയും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നതെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു.