മെല്‍ബണ്‍: വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്മാറിയ ക്യാപ്റ്റൻ പാറ്റ് കമിൻസിന് പകരമാണ് സ്മിത്ത് ടീമിനെ നയിക്കുന്നത്.
സ്ഥിരം ക്യാപ്റ്റനായിരുന്ന സ്മിത്ത് പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ടെസ്റ്റിൽ ടീമിന്റെ നായകനാവുന്നത്. പന്തിൽ കൃത്രിമം നടത്തിയതിന് ക്രിക്കറ്റ് ഓസ്ട്രേലിയ താരത്തിന് 2018ൽ മൂന്ന് വർഷത്തെ ക്യാപ്റ്റൻസി വിലക്ക് നൽകിയിരുന്നു.
നേരത്തെ, വിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഓസ്ട്രേലിയ 164 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 204 റൺസും രണ്ടാം ഇന്നിംഗ്സിൽ 104 നോട്ടൗട്ടുമായി മിന്നും ബാറ്റിംഗ് കാഴ്ചവച്ച മാർനസ് ലബൂഷെയ്നായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. സ്മിത്ത് ആദ്യ ഇന്നിംഗ്സിൽ 200* റൺസ് നേടി മികച്ച പ്രകടനമാണ് നടത്തിയത്.
സ്ഥിരം ക്യാപ്റ്റനായിരുന്ന സ്മിത്ത് പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ടെസ്റ്റിൽ ടീമിന്റെ നായകനാവുന്നത്. പന്തിൽ കൃത്രിമം നടത്തിയതിന് ക്രിക്കറ്റ് ഓസ്ട്രേലിയ താരത്തിന് 2018ൽ മൂന്ന് വർഷത്തെ ക്യാപ്റ്റൻസി വിലക്ക് നൽകിയിരുന്നു.
നേരത്തെ, വിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഓസ്ട്രേലിയ 164 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 204 റൺസും രണ്ടാം ഇന്നിംഗ്സിൽ 104 നോട്ടൗട്ടുമായി മിന്നും ബാറ്റിംഗ് കാഴ്ചവച്ച മാർനസ് ലബൂഷെയ്നായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. സ്മിത്ത് ആദ്യ ഇന്നിംഗ്സിൽ 200* റൺസ് നേടി മികച്ച പ്രകടനമാണ് നടത്തിയത്.