ധാക്ക: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിൽനിന്നും ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെ മൂന്ന് താരങ്ങളെ ഒഴിവാക്കി. പേസർ ദീപക് ചാഹർ, കുൽദീപ് സെൻ എന്നിവരെയാണ് രോഹിതിനെ കൂടാതെ അവസാന ഏകദിനത്തിൽനിന്നും ഒഴിവാക്കിയത്. മൂന്നു പേർക്കും പരിക്കേറ്റതാണ് ഒഴിവാക്കാൻ കാരണം.
രോഹിത് കൂടുതൽ പരിശോധനകൾക്കായി മുംബൈയിലേക്ക് മടങ്ങുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിതിനെ ഉൾപ്പെടുത്തുന്നകാര്യം പരിശോധനകൾക്കു ശേഷം മാത്രമേ തീരുമാനിക്കുവെന്നും ദ്രാവിഡ് പറഞ്ഞു.
രണ്ടാം ഏകദനിത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ രോഹിത് ഒൻപതാമനായാണ് ബാറ്റിംഗിന് ഇറങ്ങിയത്. 28 പന്തിൽ 51 റൺസ് എടുത്ത് പുറത്താകാതെ നിന്നെങ്കിലും ഇന്ത്യയുടെ തോൽവി ഒഴിവാക്കാനായില്ല. അഞ്ച് റണ്‍സ് ജയത്തോടെ ബംഗ്ലാദേശ് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി.
രോഹിത് കൂടുതൽ പരിശോധനകൾക്കായി മുംബൈയിലേക്ക് മടങ്ങുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിതിനെ ഉൾപ്പെടുത്തുന്നകാര്യം പരിശോധനകൾക്കു ശേഷം മാത്രമേ തീരുമാനിക്കുവെന്നും ദ്രാവിഡ് പറഞ്ഞു.
രണ്ടാം ഏകദനിത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ രോഹിത് ഒൻപതാമനായാണ് ബാറ്റിംഗിന് ഇറങ്ങിയത്. 28 പന്തിൽ 51 റൺസ് എടുത്ത് പുറത്താകാതെ നിന്നെങ്കിലും ഇന്ത്യയുടെ തോൽവി ഒഴിവാക്കാനായില്ല. അഞ്ച് റണ്‍സ് ജയത്തോടെ ബംഗ്ലാദേശ് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി.