വടകര: അഴിയൂരിൽ 13 കാരിയായ വിദ്യാര്‍ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുമതല.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട് വിദ്യാഭാസ ഡപ്യൂട്ടി ഡയറക്ടര്‍ സ്കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠ നത്തിലേക്ക് കൊണ്ടുവരാന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കുട്ടിയിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. കൗണ്‍സലറുടെ സാന്നിധ്യത്തില്‍ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്.
കുട്ടി പഠിക്കുന്ന അഴിയൂര്‍ സ്കൂളില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്കൂളിലും പരിസരത്തും പരിശോ ധന ശക്തമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെ ബൈക്കിൽ ലഹരി സാധനങ്ങള്‍ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാ ർക്കെതിരെ കർശന നടപടി എടുക്കും.
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി യിരുന്നു. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കൈയിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്ത് ചോമ്പാല പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട് വിദ്യാഭാസ ഡപ്യൂട്ടി ഡയറക്ടര്‍ സ്കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠ നത്തിലേക്ക് കൊണ്ടുവരാന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കുട്ടിയിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. കൗണ്‍സലറുടെ സാന്നിധ്യത്തില്‍ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്.
കുട്ടി പഠിക്കുന്ന അഴിയൂര്‍ സ്കൂളില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്കൂളിലും പരിസരത്തും പരിശോ ധന ശക്തമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെ ബൈക്കിൽ ലഹരി സാധനങ്ങള്‍ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാ ർക്കെതിരെ കർശന നടപടി എടുക്കും.
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി യിരുന്നു. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കൈയിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്ത് ചോമ്പാല പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.