ന്യൂഡൽഹി: യഥാർഥ നിയന്ത്രണ രേഖയിൽ ഏകപക്ഷീയ നിയന്ത്രണത്തിനുള്ള ചൈനയുടെ ശ്രമങ്ങൾ വെച്ചുപൊറുപ്പില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തിയിലെ പ്രശ്നങ്ങൾ ചൈന തുടരുകയോ മറ്റ് രാജ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്താൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ മുന്നോട്ട് നീങ്ങില്ലെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് വിപണിയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങണമെന്ന് സർക്കാർ ക്രൂഡ് ഓയിൽ കന്പനികൾക്ക് നിർദേശമൊന്നും നൽകിയിട്ടില്ല. ഏറ്റവും മികച്ച ഓപ്ഷൻ ലഭിക്കുന്ന സ്ഥലത്ത് നിന്ന് എണ്ണ വാങ്ങിക്കോളാനാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.
ഇക്കാര്യം പൂർണമായും വിപണിയെ ആശ്രിച്ചിരിക്കുന്നതാണ്. ഇന്ത്യൻ ജനതയുടെ താത്പര്യം മുൻനിർത്തി മാത്രമേ ഇക്കാര്യത്തിൽ സർക്കാർ ഒരു നയം സ്വീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് വിപണിയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങണമെന്ന് സർക്കാർ ക്രൂഡ് ഓയിൽ കന്പനികൾക്ക് നിർദേശമൊന്നും നൽകിയിട്ടില്ല. ഏറ്റവും മികച്ച ഓപ്ഷൻ ലഭിക്കുന്ന സ്ഥലത്ത് നിന്ന് എണ്ണ വാങ്ങിക്കോളാനാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.
ഇക്കാര്യം പൂർണമായും വിപണിയെ ആശ്രിച്ചിരിക്കുന്നതാണ്. ഇന്ത്യൻ ജനതയുടെ താത്പര്യം മുൻനിർത്തി മാത്രമേ ഇക്കാര്യത്തിൽ സർക്കാർ ഒരു നയം സ്വീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.