ന്യൂഡല്‍ഹി: മുനിസിപല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച് ബിജെപിയും ആംആദ്മി പാര്‍ട്ടിയും. നിലവില്‍ ആംആദ്മിക്കാണ് നേരിയ മുന്‍തൂക്കം.
121 സീറ്റുകളിലാണ് ആംആദ്മിക്ക് ലീഡുള്ളത്. 116 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്. എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിനു ലീഡുള്ളത്.
ആദ്യമണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആംആദ്മിയും തമ്മില്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ ആംആദ്മി ആയിരുന്നു മുന്നില്‍. എന്നാല്‍ വോട്ടീംഗ് മെഷീനിലെ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ ബിജെപി മുന്നിലിലെത്തി. പിന്നീട് ആംആദ്മി വീണ്ടും ലീഡ് തിരിച്ചുപിടിച്ചു.
കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 126 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം. ആരും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാത്ത സാഹചര്യം വന്നാൽ ആംആദ്മി കോണ്‍ഗ്രസ്-സഖ്യം അധികാരത്തില്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കഴിഞ്ഞ 15 വര്‍ഷമായി കോര്പറേഷന് ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആംആദ്മി ഭരണം പിടിച്ചെടുക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന സൂചന നല്‍കികൊണ്ടാണ് നിലവിലെ ലീഡ് നില.
ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
121 സീറ്റുകളിലാണ് ആംആദ്മിക്ക് ലീഡുള്ളത്. 116 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്. എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിനു ലീഡുള്ളത്.
ആദ്യമണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആംആദ്മിയും തമ്മില്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ ആംആദ്മി ആയിരുന്നു മുന്നില്‍. എന്നാല്‍ വോട്ടീംഗ് മെഷീനിലെ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ ബിജെപി മുന്നിലിലെത്തി. പിന്നീട് ആംആദ്മി വീണ്ടും ലീഡ് തിരിച്ചുപിടിച്ചു.
കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 126 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം. ആരും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാത്ത സാഹചര്യം വന്നാൽ ആംആദ്മി കോണ്‍ഗ്രസ്-സഖ്യം അധികാരത്തില്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കഴിഞ്ഞ 15 വര്‍ഷമായി കോര്പറേഷന് ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആംആദ്മി ഭരണം പിടിച്ചെടുക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന സൂചന നല്‍കികൊണ്ടാണ് നിലവിലെ ലീഡ് നില.
ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.