ന്യൂഡല്‍ഹി: മുനിസിപല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിക്ക് നേരിയ മുൻതൂക്കം. 121 സീറ്റുകളിലാണ് ബിജെപിക്ക് ലീഡുള്ളത്.
119 സീറ്റിൽ ആംആദ്മി പാര്‍ട്ടിക്ക് ലീഡുണ്ട്. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയാണ് മുന്നിൽ.
ആദ്യമണിക്കൂറിലെ ഫലം പുറത്ത് വരുന്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആംആദ്മിയും തമ്മിൽ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ ആംആദ്മി ആയിരുന്നു മുന്നില്‍. എന്നാല്‍ വോട്ടീംഗ് മെഷീനിലെ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി കോര്പറേഷന് ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആംആദ്മി ഭരണം പിടിച്ചെടുക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന സൂചന നല്‍കികൊണ്ടാണ് നിലവിലെ ലീഡ് നില.
കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ആകെ 1349 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
119 സീറ്റിൽ ആംആദ്മി പാര്‍ട്ടിക്ക് ലീഡുണ്ട്. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയാണ് മുന്നിൽ.
ആദ്യമണിക്കൂറിലെ ഫലം പുറത്ത് വരുന്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആംആദ്മിയും തമ്മിൽ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ ആംആദ്മി ആയിരുന്നു മുന്നില്‍. എന്നാല്‍ വോട്ടീംഗ് മെഷീനിലെ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി കോര്പറേഷന് ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആംആദ്മി ഭരണം പിടിച്ചെടുക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന സൂചന നല്‍കികൊണ്ടാണ് നിലവിലെ ലീഡ് നില.
കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ആകെ 1349 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.