ന്യൂഡൽഹി: ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ മാപ്പ് പറഞ്ഞ് കാഷ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഡൽഹി ഹൈക്കോടതിയിലാണ് അഗ്നിഹോത്രി മാപ്പ് അറിയിച്ചത്.
മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖയ്ക്ക് അനുകൂലമായി കോടതിവിധി പറഞ്ഞ ജഡ്ജിയെയാണ് സംവിധായകൻ നേരത്തെ ട്വിറ്ററിലൂടെ വിമർശിച്ചത്. സ്വാധീനത്തിന് വഴങ്ങിയുള്ള വിധി എന്നായിരുന്നു വിമർശനം.
കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കേസ് ഇനി പരിഗണിക്കുന്ന അടുത്ത മാർച്ച് 16-ന് വിവേക് അഗ്നിഹോത്രി ഡൽഹി ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം.
മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖയ്ക്ക് അനുകൂലമായി കോടതിവിധി പറഞ്ഞ ജഡ്ജിയെയാണ് സംവിധായകൻ നേരത്തെ ട്വിറ്ററിലൂടെ വിമർശിച്ചത്. സ്വാധീനത്തിന് വഴങ്ങിയുള്ള വിധി എന്നായിരുന്നു വിമർശനം.
കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കേസ് ഇനി പരിഗണിക്കുന്ന അടുത്ത മാർച്ച് 16-ന് വിവേക് അഗ്നിഹോത്രി ഡൽഹി ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം.