ദോഹ: ലോകകപ്പ് ഫുട്ബോളിൽ മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടറിൽ കടന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പെയിനെ മറികടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിതമായതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മൊറോക്കോ മൂന്ന് കിക്കുകൾ ഗോളാക്കി മാറ്റിയപ്പോൾ സ്പെയിനിന് ഒരെണ്ണംപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. സെറാബിയ, സോളർ, ബുസ്ക്കറ്റ്സ് എന്നിവരുടെ കിക്കുകൾ പാഴായി. ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. ലോകകപ്പ് ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് രാജ്യം കൂടിയായി.
നിശ്ചിത സമയത്തും അധികസമയത്തും സ്പെയിനിനെ ഗോൾ അടിപ്പിക്കാൻ സമ്മതിക്കാതെ ശക്തമായ പ്രതിരോധമാണ് മൊറോക്കോ ഒരുക്കിയത്. 11 പേരും സ്വന്തം പകുതിയിൽ തമ്പടിച്ച് സ്പെയിനെ തടയുക എന്ന തന്ത്രമാണ് ആഫ്രിക്കൻ കരുത്തർ നടപ്പാക്കിയത്.
തിരിച്ചടിക്കാൻ തക്കംകിട്ടയപ്പോഴോക്കെ സ്പെയിൻ ഗോൾമുഖത്ത് ആശങ്ക പരത്താനും മൊറോക്കോയ്ക്കായി. സ്പെയിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
മൊറോക്കോ മൂന്ന് കിക്കുകൾ ഗോളാക്കി മാറ്റിയപ്പോൾ സ്പെയിനിന് ഒരെണ്ണംപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. സെറാബിയ, സോളർ, ബുസ്ക്കറ്റ്സ് എന്നിവരുടെ കിക്കുകൾ പാഴായി. ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. ലോകകപ്പ് ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് രാജ്യം കൂടിയായി.
നിശ്ചിത സമയത്തും അധികസമയത്തും സ്പെയിനിനെ ഗോൾ അടിപ്പിക്കാൻ സമ്മതിക്കാതെ ശക്തമായ പ്രതിരോധമാണ് മൊറോക്കോ ഒരുക്കിയത്. 11 പേരും സ്വന്തം പകുതിയിൽ തമ്പടിച്ച് സ്പെയിനെ തടയുക എന്ന തന്ത്രമാണ് ആഫ്രിക്കൻ കരുത്തർ നടപ്പാക്കിയത്.
തിരിച്ചടിക്കാൻ തക്കംകിട്ടയപ്പോഴോക്കെ സ്പെയിൻ ഗോൾമുഖത്ത് ആശങ്ക പരത്താനും മൊറോക്കോയ്ക്കായി. സ്പെയിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.