ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന് ഗുരുതര രോഗങ്ങളുണ്ടെങ്കിൽ ഗർഭഛിദ്രത്തെക്കുറിച്ചു തീരുമാനം എടുക്കാനുള്ള പൂർണാവകാശം അമ്മയ്ക്കാണെന്ന് ഡൽഹി ഹൈക്കോടതി. 33 ആഴ്ച്ച പ്രായം വരുന്ന ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകി. 26 വയസുള്ള യുവതി നൽകിയ ഹർജിയിലാണ് തീരുമാനം.
ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലോ ജിബിടി ആശുപത്രിയിലോ ഗർഭഛിദ്രം നടത്താം. പരിണിത ഫലങ്ങളിൽ പരാതിക്കാരിയുടെ സ്വന്തം ഉത്തരവാദിത്തത്തിൽ വേണം ഗർഭഛിദ്രം നടത്താനെന്നും കോടതി വ്യക്തമാക്കി.
ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന് ഗുരുതര അസുഖം കണ്ടെ ത്തിയതിനെ തുടർന്നാണ് 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ഇത്തരം വിഷയങ്ങളിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതാണെന്നും ജസ്റ്റീസ് പ്രതിഭ എം. സിംഗ് വ്യക്തമാക്കി. വളരെ വിശദമായി മെഡിക്കൽ റിപ്പോർട്ട് തന്നെ ഇത്തരം കാര്യങ്ങളിൽ കോടതിക്ക് ആവശ്യമായി വരും. അതോടൊപ്പം തന്നെ നടപടിക്രമങ്ങൾ അതീവ വേഗത്തിലുമായിരിക്കണമെന്നതും പ്രധാനമാണെന്നും ജസ്റ്റീസ് വ്യക്തമാക്കി.
ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലോ ജിബിടി ആശുപത്രിയിലോ ഗർഭഛിദ്രം നടത്താം. പരിണിത ഫലങ്ങളിൽ പരാതിക്കാരിയുടെ സ്വന്തം ഉത്തരവാദിത്തത്തിൽ വേണം ഗർഭഛിദ്രം നടത്താനെന്നും കോടതി വ്യക്തമാക്കി.
ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന് ഗുരുതര അസുഖം കണ്ടെ ത്തിയതിനെ തുടർന്നാണ് 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ഇത്തരം വിഷയങ്ങളിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതാണെന്നും ജസ്റ്റീസ് പ്രതിഭ എം. സിംഗ് വ്യക്തമാക്കി. വളരെ വിശദമായി മെഡിക്കൽ റിപ്പോർട്ട് തന്നെ ഇത്തരം കാര്യങ്ങളിൽ കോടതിക്ക് ആവശ്യമായി വരും. അതോടൊപ്പം തന്നെ നടപടിക്രമങ്ങൾ അതീവ വേഗത്തിലുമായിരിക്കണമെന്നതും പ്രധാനമാണെന്നും ജസ്റ്റീസ് വ്യക്തമാക്കി.