തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരം ഒത്തുതീർക്കുന്നതിന് സമരക്കാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തുന്നു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ നേതൃത്വത്തിലാണ് ആദ്യവട്ട ചർച്ച നടക്കുന്നത്.
മോൺ. യൂജിൻ എച്ച്.പെരേരയുടെ നേതൃത്വത്തിലാണ് സമരസമിതി ചർച്ചയിൽ പങ്കെടുക്കുന്നത്. നാലിന ആവശ്യങ്ങളാണ് ചർച്ചയിൽ സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.
വീട്ടുവാടക 5,500 രൂപയിൽനിന്നും 8,000 ആയി ഉയർത്തണം. ഇത് ആദാനി ഗ്രൂപ്പ് നൽകുന്ന സിഎസ്ആർ ഫണ്ടിൽനിന്നും വേണ്ട. വാടക തുക സർക്കാർ കണ്ടെത്തണം. സംഘർഷങ്ങളിൽ ജുഡീഷൽ അന്വേഷണം വേണം. തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ധർ വേണം. ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകണം എന്നിവയാണ് സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങൾ.
ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചർച്ചയിൽ പുരോഗതിയുണ്ടായാൽ മന്ത്രിസഭ ഉപസമിതിയുമായും ചർച്ച നടക്കും. ഇതിനു ശേഷം മുഖ്യമന്ത്രിയുമായും ചർച്ച നടക്കാനും സാധ്യതയുണ്ട്.
സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിയാണ് മന്ത്രിസഭാ ഉപസമിതിയോടു നിർദേശിച്ചത്.
മോൺ. യൂജിൻ എച്ച്.പെരേരയുടെ നേതൃത്വത്തിലാണ് സമരസമിതി ചർച്ചയിൽ പങ്കെടുക്കുന്നത്. നാലിന ആവശ്യങ്ങളാണ് ചർച്ചയിൽ സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.
വീട്ടുവാടക 5,500 രൂപയിൽനിന്നും 8,000 ആയി ഉയർത്തണം. ഇത് ആദാനി ഗ്രൂപ്പ് നൽകുന്ന സിഎസ്ആർ ഫണ്ടിൽനിന്നും വേണ്ട. വാടക തുക സർക്കാർ കണ്ടെത്തണം. സംഘർഷങ്ങളിൽ ജുഡീഷൽ അന്വേഷണം വേണം. തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ധർ വേണം. ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകണം എന്നിവയാണ് സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങൾ.
ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചർച്ചയിൽ പുരോഗതിയുണ്ടായാൽ മന്ത്രിസഭ ഉപസമിതിയുമായും ചർച്ച നടക്കും. ഇതിനു ശേഷം മുഖ്യമന്ത്രിയുമായും ചർച്ച നടക്കാനും സാധ്യതയുണ്ട്.
സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിയാണ് മന്ത്രിസഭാ ഉപസമിതിയോടു നിർദേശിച്ചത്.