ബാഡൻ-വുർട്ടംബർഗ്: തെക്കൻ ജർമനിയിലെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാർഥിനികൾക്ക് നേരെ അഭയാർഥി യുവാവിന്റെ കത്തിയാക്രമണം. 14 വയസുള്ള പെൺകുട്ടി മരിക്കുകയും 13 വയസുള്ള മറ്റൊരു വിദ്യാർഥിനി ക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ഇല്ലെർകിർച്ച്ബെർഗ് ഗ്രാമത്തിലെ അഭയാർഥി കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ യുവാവാണ് വിദ്യാർഥികളെ ആക്രമിച്ചത്. സംഭവത്തിൽ എറിത്രിയയിൽ നിന്നുള്ള അഭയാർഥിയാണെന്ന് പറയുന്ന 27കാരനെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു.
സമീപത്തെ കെട്ടിടത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന കത്തിയുമായി ഇയാളെ കണ്ടെത്തി. സംഭവത്തിൽ രണ്ടു പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ആക്രമണത്തിൽ പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2015 ലെ സെൻസസ് പ്രകാരം 5,000-ൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ പട്ടണമാണ് ഇല്ലർകിർച്ച്ബെർഗ്.
തിങ്കളാഴ്ച രാവിലെ ഇല്ലെർകിർച്ച്ബെർഗ് ഗ്രാമത്തിലെ അഭയാർഥി കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ യുവാവാണ് വിദ്യാർഥികളെ ആക്രമിച്ചത്. സംഭവത്തിൽ എറിത്രിയയിൽ നിന്നുള്ള അഭയാർഥിയാണെന്ന് പറയുന്ന 27കാരനെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു.
സമീപത്തെ കെട്ടിടത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന കത്തിയുമായി ഇയാളെ കണ്ടെത്തി. സംഭവത്തിൽ രണ്ടു പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ആക്രമണത്തിൽ പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2015 ലെ സെൻസസ് പ്രകാരം 5,000-ൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ പട്ടണമാണ് ഇല്ലർകിർച്ച്ബെർഗ്.