ഭോപ്പാൽ: ക്ഷേത്രത്തിൽ സിനിമാ പാട്ടുവച്ച് നൃത്തം ചെയ്ത വനിതാ ജീവനക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാളീശ്വർ ക്ഷേത്രത്തിലാണു സംഭവം.
ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരായ രണ്ടുപേർക്കാണ് ജോലി നഷ്ടമായത്. ക്ഷേത്ര പരിസരത്ത് സിനിമാ പാട്ടുവച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണു ക്ഷേത്ര ഭാരവാഹികളുടെ നടപടി.
സ്വകാര്യ ഏജൻസിയുടെ കീഴിൽ സുരക്ഷാ ജീവനക്കാരായി എത്തിയവരാണ് ഇവർ. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഞായറാഴ്ച യുവതികളെ ജോലിയിൽനിന്നു പിരിച്ചുവിട്ടതെന്നു ക്ഷേത്ര ഭാരവാഹിയായ സന്ദീപ് സോണി പറഞ്ഞു. മൂന്നു ഷിഫ്റ്റുകളിലായി 390 സുരക്ഷാ ജീവനക്കാരാണ് ക്ഷേത്രത്തിൽ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റിൽ വനിതാ ജീവനക്കാരുൾപ്പെടെ 75 പേരാണുള്ളത്.
ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരായ രണ്ടുപേർക്കാണ് ജോലി നഷ്ടമായത്. ക്ഷേത്ര പരിസരത്ത് സിനിമാ പാട്ടുവച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണു ക്ഷേത്ര ഭാരവാഹികളുടെ നടപടി.
Madhya Pradesh: Two women security personnel engaged in the security of Mahakal Mandir shot a video while dancing on the lyrics of the movie song "Jeene Ke Bahane Lakhon Hai" at Baba Mahakal Mandir. Security agency KSS has sacked both with immediate effect pic.twitter.com/Zl3at9fG7p
— Amreek (@AmreekInd) December 5, 2022
സ്വകാര്യ ഏജൻസിയുടെ കീഴിൽ സുരക്ഷാ ജീവനക്കാരായി എത്തിയവരാണ് ഇവർ. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഞായറാഴ്ച യുവതികളെ ജോലിയിൽനിന്നു പിരിച്ചുവിട്ടതെന്നു ക്ഷേത്ര ഭാരവാഹിയായ സന്ദീപ് സോണി പറഞ്ഞു. മൂന്നു ഷിഫ്റ്റുകളിലായി 390 സുരക്ഷാ ജീവനക്കാരാണ് ക്ഷേത്രത്തിൽ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റിൽ വനിതാ ജീവനക്കാരുൾപ്പെടെ 75 പേരാണുള്ളത്.