ഖുന്തി: ഭൂമിയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ബന്ധുവിന്റെ തല അറുത്തുമാറ്റി. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ മുര്ഹുവിലാണ് സംഭവം.
20കാരനായ ആദിവാസി യുവാവ് 24കാരനായ ബന്ധുവിനെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കള്‍ മൃതദേഹത്തോടൊപ്പം ഫോണില്‍ സെല്‍ഫിയെടുത്തു.
കൊല്ലപ്പെട്ടയാളുടെ പിതാവ് നല്കിയ പരാതിയിന്മേല് മുഖ്യപ്രതിയുടെ ഭാര്യയുള്‍പ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളുടെ പക്കല്‍ നിന്നും രക്തക്കറ പുരണ്ട കത്തിയും കോടാലിയും കാറും പോലീസ് പിടിച്ചെടുത്തു.
മരിച്ചയാളുടെ കുടുംബാംഗങ്ങളും പ്രതികളും തമ്മിൽ ഭൂമിയെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
20കാരനായ ആദിവാസി യുവാവ് 24കാരനായ ബന്ധുവിനെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കള്‍ മൃതദേഹത്തോടൊപ്പം ഫോണില്‍ സെല്‍ഫിയെടുത്തു.
കൊല്ലപ്പെട്ടയാളുടെ പിതാവ് നല്കിയ പരാതിയിന്മേല് മുഖ്യപ്രതിയുടെ ഭാര്യയുള്‍പ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളുടെ പക്കല്‍ നിന്നും രക്തക്കറ പുരണ്ട കത്തിയും കോടാലിയും കാറും പോലീസ് പിടിച്ചെടുത്തു.
മരിച്ചയാളുടെ കുടുംബാംഗങ്ങളും പ്രതികളും തമ്മിൽ ഭൂമിയെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.