കൊല്ലം: സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ അയത്തിൽ പാൽക്കുളങ്ങര നഗർ 5 ഭാവനയിൽ റിട്ട. എസ്പി പി. എം ഹരിദാസ് (83) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാംഗമാണ്.
1984ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ടത് കുറുപ്പല്ലെന്നും കൊലപാതകിയാണ് കുറുപ്പെന്നും ലോകമറിഞ്ഞത് ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ്. ഇൻഷുറൻസ് തുക തട്ടാൻ ഫിലിം റെപ്രസന്റീറ്റീവ് ചാക്കോയെ സുകുമാരകുറുപ്പ് കൊന്ന് കത്തിച്ചതാണെന്ന് കണ്ടെത്തി. സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി.
ചങ്ങനാശേരി കുറിച്ചി അന്നമ്മ കൊലപാതകം, കോട്ടയം ഏന്തയാർ ഇരട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകൾ തെളിയിച്ചിട്ടുണ്ട്. അന്വേഷിച്ച കേസുകളെക്കുറിച്ച് ഒരു മാഗസിനിൽ കോളം എഴുതിയിരുന്നു.
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കൊല്ലം എൽഡേഴ്സ് ഫോറം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ വസുന്ധര. മക്കൾ: ഡോ. രൂപ, ടിക്കു, മരുമകൻ: രാമനാഥൻ. സംസ്കാരം പാളയത്തോട് വിശ്രാന്തിയിൽ തിങ്കളാഴ്ച രാവിലെ 11ന്.
1984ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ടത് കുറുപ്പല്ലെന്നും കൊലപാതകിയാണ് കുറുപ്പെന്നും ലോകമറിഞ്ഞത് ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ്. ഇൻഷുറൻസ് തുക തട്ടാൻ ഫിലിം റെപ്രസന്റീറ്റീവ് ചാക്കോയെ സുകുമാരകുറുപ്പ് കൊന്ന് കത്തിച്ചതാണെന്ന് കണ്ടെത്തി. സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി.
ചങ്ങനാശേരി കുറിച്ചി അന്നമ്മ കൊലപാതകം, കോട്ടയം ഏന്തയാർ ഇരട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകൾ തെളിയിച്ചിട്ടുണ്ട്. അന്വേഷിച്ച കേസുകളെക്കുറിച്ച് ഒരു മാഗസിനിൽ കോളം എഴുതിയിരുന്നു.
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കൊല്ലം എൽഡേഴ്സ് ഫോറം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ വസുന്ധര. മക്കൾ: ഡോ. രൂപ, ടിക്കു, മരുമകൻ: രാമനാഥൻ. സംസ്കാരം പാളയത്തോട് വിശ്രാന്തിയിൽ തിങ്കളാഴ്ച രാവിലെ 11ന്.