മിർപുർ: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ബംഗ്ലാദേശ് ഇന്ത്യയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം ആതിഥേയർ 24 പന്തുകൾ ശേഷിക്കെ മറികടന്നു.
അവസാന വിക്കറ്റിൽ മെഹ്ദി ഹസൻ മിർസയുടേയും (38) മുസ്താഫിസുർ റെഹ്മാന്റെയും (10) പോരാട്ടമാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്. ഇരുവരും അവസാന വിക്കറ്റിൽ 41 പന്തിൽ 51 റൺസ് ആണ് അടിച്ചെടുത്തത്.
ഓപ്പണർ ലിന്റൺ ദാസും (41) ബംഗ്ലാദേശിനായി മികച്ച പ്രകടനം നടത്തി. നേരത്തെ കെ.എൽ. രാഹുലിന്റെ (73) അർധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. ഏഴു പേർക്ക് രണ്ടക്കം കടക്കാനായില്ല. അഞ്ച് വിക്കറ്റെടുത്ത് ഷാക്കിബ് അൽഹസനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
അവസാന വിക്കറ്റിൽ മെഹ്ദി ഹസൻ മിർസയുടേയും (38) മുസ്താഫിസുർ റെഹ്മാന്റെയും (10) പോരാട്ടമാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്. ഇരുവരും അവസാന വിക്കറ്റിൽ 41 പന്തിൽ 51 റൺസ് ആണ് അടിച്ചെടുത്തത്.
ഓപ്പണർ ലിന്റൺ ദാസും (41) ബംഗ്ലാദേശിനായി മികച്ച പ്രകടനം നടത്തി. നേരത്തെ കെ.എൽ. രാഹുലിന്റെ (73) അർധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. ഏഴു പേർക്ക് രണ്ടക്കം കടക്കാനായില്ല. അഞ്ച് വിക്കറ്റെടുത്ത് ഷാക്കിബ് അൽഹസനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.