കൊച്ചി: അരയിൽ തോർത്ത് കെട്ടി 70 ലക്ഷം രൂപ മൂല്യമുള്ള 1650 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം സ്വദേശി സമദ് ആണ് പിടിയിലായത്.
ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം വെള്ളിയാഴ്ച രാത്രി യന്ത്രത്തകരാർ മൂലം കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടതാണ് സമദിനെ കുടുക്കിയത്. കൊച്ചിയിൽ ലാൻഡ് ചെയ്ത യാത്രികർക്ക് കരിപ്പൂരിലേക്ക് സഞ്ചരിക്കാനായി മറ്റൊരു വിമാനം അധികൃതർ ഏർപ്പാടാക്കിയിരുന്നു. ഈ യാത്രയ്ക്കായുള്ള സുരക്ഷാ പരിശോധനയിൽ കുടുങ്ങുമെന്ന് ബോധ്യമായതോടെ ഇയാൾ സ്വർണം ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സമദിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം വെള്ളിയാഴ്ച രാത്രി യന്ത്രത്തകരാർ മൂലം കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടതാണ് സമദിനെ കുടുക്കിയത്. കൊച്ചിയിൽ ലാൻഡ് ചെയ്ത യാത്രികർക്ക് കരിപ്പൂരിലേക്ക് സഞ്ചരിക്കാനായി മറ്റൊരു വിമാനം അധികൃതർ ഏർപ്പാടാക്കിയിരുന്നു. ഈ യാത്രയ്ക്കായുള്ള സുരക്ഷാ പരിശോധനയിൽ കുടുങ്ങുമെന്ന് ബോധ്യമായതോടെ ഇയാൾ സ്വർണം ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സമദിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.