കോഴിക്കോട്: ജീസസ് സഭാംഗവും സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഫാ. എബ്രഹാം അടപ്പൂർ (98) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പ് ക്രൈസ്റ്റിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. രാവിലെ 11 ഓടെയാണ് മരണം സംഭവിച്ചത്.
അദ്ദേഹത്തിന്റെ പുസ്തകങ്ങളും ആധ്യാത്മിക ലേഖനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രഭാഷകൻ കൂടിയായിരുന്ന അദ്ദേഹം ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയിരുന്നു.
മൂവാറ്റുപുഴ ആരക്കുഴയിൽ ജോൺ-മറിയം ദമ്പതികളുടെ മകനായി 1926-ലാണ് അദ്ദേഹം ജനിച്ചത്. മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽനിന്ന് ബിരുദവും ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി.
1959-ലാണ് വൈദികപട്ടം സ്വീകരിച്ചത്. റോമിൽ ജസ്യൂട്ട് ജനറലിന്റെ ക്യൂറിയായിൽ റീജിയണൽ സെക്രട്ടറി, മഡ്രാസ് ലയോള കോളജ് പ്രിൻസിപ്പൽ, ആംഗ്ലിക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം, എറണാകുളം ലൂമൻ ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടർ, ന്യൂമൻ അസോസിയേഷൻ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുസ്തകങ്ങളും ആധ്യാത്മിക ലേഖനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രഭാഷകൻ കൂടിയായിരുന്ന അദ്ദേഹം ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയിരുന്നു.
മൂവാറ്റുപുഴ ആരക്കുഴയിൽ ജോൺ-മറിയം ദമ്പതികളുടെ മകനായി 1926-ലാണ് അദ്ദേഹം ജനിച്ചത്. മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽനിന്ന് ബിരുദവും ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി.
1959-ലാണ് വൈദികപട്ടം സ്വീകരിച്ചത്. റോമിൽ ജസ്യൂട്ട് ജനറലിന്റെ ക്യൂറിയായിൽ റീജിയണൽ സെക്രട്ടറി, മഡ്രാസ് ലയോള കോളജ് പ്രിൻസിപ്പൽ, ആംഗ്ലിക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം, എറണാകുളം ലൂമൻ ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടർ, ന്യൂമൻ അസോസിയേഷൻ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.