കൊച്ചി: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ നിന്ന് പിന്മാറി ഗതാഗത മന്ത്രി ആന്റണി രാജു. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം ശനിയാഴ്ച സംഘടിപ്പിക്കാനിരുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മന്ത്രി, വെള്ളിയാഴ്ച വൈകിട്ടാണ് പിന്മാറ്റ തീരുമാനം അറിയിച്ചത്.
അതേസമയം, തിരക്ക് മൂലമാണ് പരിപാടിയിൽ നിന്ന് പിന്മാറിയതെന്നും വിഴിഞ്ഞത്തെ സംഭവങ്ങളുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലേത് അത്ര വലിയ പരിപാടിയായി തോന്നിയില്ലെന്നും തിരക്കില്ലെങ്കിൽ എത്താം എന്ന് മാത്രമാണ് അറിയിച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരക്ക് മൂലമാണ് പരിപാടിയിൽ നിന്ന് പിന്മാറിയതെന്നും വിഴിഞ്ഞത്തെ സംഭവങ്ങളുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലേത് അത്ര വലിയ പരിപാടിയായി തോന്നിയില്ലെന്നും തിരക്കില്ലെങ്കിൽ എത്താം എന്ന് മാത്രമാണ് അറിയിച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു.