കോല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് നേതാവിന്റെ വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. സംഭവത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കിഴക്കന്‍ മെഡിനിപൂരിലെ നാര്യാബില ഗ്രാമത്തിലെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. സ്ഫോടനമുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ നാടന്‍ ബോംബുകള്‍ നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ബിജെപി ആരോപിച്ചു. ബോംബ് നിര്‍മിക്കുന്ന വ്യവസായം മാത്രമാണ് സംസ്ഥാനത്ത് വളരുന്നതന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ് വിമര്‍ശിച്ചു.
മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുകയാണെന്ന് സിപിഎമ്മും കുറ്റപ്പെടുത്തി.
അതേസമയം തെളിവില്ലാതെയാണ് പ്രതിപക്ഷം തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചു.
കിഴക്കന്‍ മെഡിനിപൂരിലെ നാര്യാബില ഗ്രാമത്തിലെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. സ്ഫോടനമുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ നാടന്‍ ബോംബുകള്‍ നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ബിജെപി ആരോപിച്ചു. ബോംബ് നിര്‍മിക്കുന്ന വ്യവസായം മാത്രമാണ് സംസ്ഥാനത്ത് വളരുന്നതന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ് വിമര്‍ശിച്ചു.
മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുകയാണെന്ന് സിപിഎമ്മും കുറ്റപ്പെടുത്തി.
അതേസമയം തെളിവില്ലാതെയാണ് പ്രതിപക്ഷം തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചു.