ദോഹ: ഫിഫ ലോകകപ്പില്‍ ഘാന പ്രീ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവച്ച് ഓട്ടോ അഡ്ഡോ. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെയ്ക്കെതിരായ മത്സരത്തിൽ തോറ്റതോടെയാണ് ഘാന പ്രീ ക്വാർട്ടർ പോലും കാണാതെ പുറത്തായത്. ഇതിനു പിന്നാലെയായിരുന്നു ഘാനയുടെ മുൻ താരം കൂടിയായ അഡ്ഡോയുടെ രാജി പ്രഖ്യാപനം.
ഉറുഗ്വെയോട് എതിരില്ലാത്ത രണ്ടു ഗോളിനാണ് ഘാന തോറ്റത്. ഘാനയ്ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ സമനില മതിയായിരുന്നു. എന്നാൽ മൂന്ന് മത്സരങ്ങളില്‍ രണ്ടും തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് ഘാന നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ജയിച്ചെങ്കിലും ഉറുഗ്വെയും പ്രീ ക്വാർട്ടർ കടന്നില്ല. 2002നുശേഷം ഉറുഗ്വെ ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്.
ഗ്രൂപ്പ് എച്ച് ചാന്പ്യന്മാരായി പോർച്ചുഗലും രണ്ടാം സ്ഥാനത്തോടെ ദക്ഷിണകൊറിയയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ദക്ഷിണകൊറിയ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ 2-1ന് പോർച്ചുഗലിനെ കീഴടക്കി.
ഉറുഗ്വെയോട് എതിരില്ലാത്ത രണ്ടു ഗോളിനാണ് ഘാന തോറ്റത്. ഘാനയ്ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ സമനില മതിയായിരുന്നു. എന്നാൽ മൂന്ന് മത്സരങ്ങളില്‍ രണ്ടും തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് ഘാന നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ജയിച്ചെങ്കിലും ഉറുഗ്വെയും പ്രീ ക്വാർട്ടർ കടന്നില്ല. 2002നുശേഷം ഉറുഗ്വെ ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്.
ഗ്രൂപ്പ് എച്ച് ചാന്പ്യന്മാരായി പോർച്ചുഗലും രണ്ടാം സ്ഥാനത്തോടെ ദക്ഷിണകൊറിയയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ദക്ഷിണകൊറിയ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ 2-1ന് പോർച്ചുഗലിനെ കീഴടക്കി.