ദോഹ: ത്രില്ലർ പോരാട്ടത്തിനൊടുവിൽ സെർബിയയെ കീഴടക്കി സ്വിറ്റ്സർലൻഡ് പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ സെര്‍ബിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചു.
ഇരുപതാം മിനിറ്റിൽ ഷാക്കിരി സ്വിസ് പടയെ മുന്നിലെത്തിച്ചു. നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്ന സെര്‍ബിയ 26-ാം മിനിറ്റില്‍ തിരിച്ചടിച്ചു. സ്ട്രൈക്കര്‍ മിട്രോവിച്ചാണ് ഗോള്‍ നേടിയത്. 35-ാം മിനിറ്റിൽ സെർബിയ വീണ്ടും ഗോളടിച്ചു. ഡൂസാന്‍ വ്ളാഹോവിച്ചാണ് ഗോള്‍ നേടിയത്.
ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്വിറ്റ്സര്‍ലന്‍ഡ് സമനില പിടിച്ചു. വലത് വിംഗില്‍ നിന്ന് നല്കിയ ക്രോസ് സ്ട്രൈക്കര്‍ എംബോള ഗോളാക്കി മാറ്റിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിസ് മുന്നിലെത്തി. വർഗാസ് നൽകിയ പന്ത് ഫ്ര്യൂളർ വലയിലെത്തിച്ചു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബ്രസീലും ഗ്രൂപ്പിൽ നിന്ന് അവസാന പതിനാറിലേക്ക് മുന്നേറി.
ഇരുപതാം മിനിറ്റിൽ ഷാക്കിരി സ്വിസ് പടയെ മുന്നിലെത്തിച്ചു. നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്ന സെര്‍ബിയ 26-ാം മിനിറ്റില്‍ തിരിച്ചടിച്ചു. സ്ട്രൈക്കര്‍ മിട്രോവിച്ചാണ് ഗോള്‍ നേടിയത്. 35-ാം മിനിറ്റിൽ സെർബിയ വീണ്ടും ഗോളടിച്ചു. ഡൂസാന്‍ വ്ളാഹോവിച്ചാണ് ഗോള്‍ നേടിയത്.
ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്വിറ്റ്സര്‍ലന്‍ഡ് സമനില പിടിച്ചു. വലത് വിംഗില്‍ നിന്ന് നല്കിയ ക്രോസ് സ്ട്രൈക്കര്‍ എംബോള ഗോളാക്കി മാറ്റിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിസ് മുന്നിലെത്തി. വർഗാസ് നൽകിയ പന്ത് ഫ്ര്യൂളർ വലയിലെത്തിച്ചു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബ്രസീലും ഗ്രൂപ്പിൽ നിന്ന് അവസാന പതിനാറിലേക്ക് മുന്നേറി.