കൊച്ചി: വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന് ആവശ്യമാണെന്നും എന്നാൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. തീരശോഷണം ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന് നിയോഗിച്ച കമ്മിറ്റിയിൽ സമരസമിതി നേതാക്കളെക്കൂടി ഉൾപ്പെടുത്തണമെന്നും കെ.വി.തോമസ് അഭിപ്രായപ്പെട്ടു.
വിഷയത്തിൽ മധ്യസ്ഥന്റെ റോൾ ഏറ്റെടുക്കാനില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരമാണ് അദാനിയെ പദ്ധതിയുമായി ബന്ധപ്പെടുത്തിയത്. ടെണ്ടർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാതിരുന്ന ഘട്ടത്തിൽ ഉമ്മൻ ചാണ്ടി തന്നോട് ഇടപെടാൻ ആവശ്യപ്പെടുകയായിരുന്നു. ഡൽഹിയിൽ തന്റെ ഔദ്യോഗിക വസതിയിൽ വച്ചാണ് തുടർ ചർച്ചകളും മറ്റും നടത്തിയതെന്നും കെ.വി.തോമസ് പറഞ്ഞു.
വിഷയത്തിൽ മധ്യസ്ഥന്റെ റോൾ ഏറ്റെടുക്കാനില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരമാണ് അദാനിയെ പദ്ധതിയുമായി ബന്ധപ്പെടുത്തിയത്. ടെണ്ടർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാതിരുന്ന ഘട്ടത്തിൽ ഉമ്മൻ ചാണ്ടി തന്നോട് ഇടപെടാൻ ആവശ്യപ്പെടുകയായിരുന്നു. ഡൽഹിയിൽ തന്റെ ഔദ്യോഗിക വസതിയിൽ വച്ചാണ് തുടർ ചർച്ചകളും മറ്റും നടത്തിയതെന്നും കെ.വി.തോമസ് പറഞ്ഞു.