ദോഹ: ഒരു വ്യാഴവട്ടം പിന്നിൽ ഘാനയെ കണ്ണീർ കുടുപ്പിച്ച ലൂയി സുവാരസ് പൊട്ടിപ്പൊട്ടിക്കരഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളിന് ഘാനയെ പരാജയപ്പെടുത്തിയിട്ടും പ്രീക്വാർട്ടർ കാണാതെ യുറുഗ്വെ പുറത്തായതോടെയാണ് സുവാരസിന് സങ്കടം നിയന്ത്രിക്കാനാവാതെ വന്നത്.
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറപ്പായ ഗോൾ കൈകൊണ്ട് തട്ടി അകറ്റി തങ്ങളുടെ ഉറപ്പായ പ്രീക്വാർട്ടർ പ്രവേശം നിഷേധിച്ച സുവാരസിനുള്ള ഘാനയുടെ മധുരപ്രതികാരം കൂടിയായിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ അട്ടിമറിച്ചതോടെയാണ് ജയിച്ചിട്ടും യുറഗ്വായ് നോക്കൗട്ടിലെത്താതെ പുറത്തായത്.
യുറഗ്വായെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്ന ഘാനയ്ക്ക് ആദ്യപകുതിയിൽ പെനാൽറ്റി ലഭിച്ചിട്ടും മുതലാക്കാനായില്ല. ഒടുവിൽ തോൽവി ഏറ്റുവാങ്ങി അവരും പുറത്തേക്ക്. ജോർജിയൻ ഡി അരാസ്കെയറ്റയാണ് യുറുഗ്വെയ്ക്കായി ഇരട്ട ഗോൾ നേടിയത്.
കൊറിയ ജയിച്ചതോടെ യുറഗ്വായ്ക്കും കൊറിയക്കും നാല് പോയന്റ് വീതമായി. ഗോള്‍ വ്യത്യാസത്തിലും സമാസമം. എന്നാല്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ യുറഗ്വായെ മറികടന്ന് കൊറിയ പോര്‍ച്ചുഗലിനൊപ്പം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറപ്പായ ഗോൾ കൈകൊണ്ട് തട്ടി അകറ്റി തങ്ങളുടെ ഉറപ്പായ പ്രീക്വാർട്ടർ പ്രവേശം നിഷേധിച്ച സുവാരസിനുള്ള ഘാനയുടെ മധുരപ്രതികാരം കൂടിയായിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ അട്ടിമറിച്ചതോടെയാണ് ജയിച്ചിട്ടും യുറഗ്വായ് നോക്കൗട്ടിലെത്താതെ പുറത്തായത്.
യുറഗ്വായെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്ന ഘാനയ്ക്ക് ആദ്യപകുതിയിൽ പെനാൽറ്റി ലഭിച്ചിട്ടും മുതലാക്കാനായില്ല. ഒടുവിൽ തോൽവി ഏറ്റുവാങ്ങി അവരും പുറത്തേക്ക്. ജോർജിയൻ ഡി അരാസ്കെയറ്റയാണ് യുറുഗ്വെയ്ക്കായി ഇരട്ട ഗോൾ നേടിയത്.
കൊറിയ ജയിച്ചതോടെ യുറഗ്വായ്ക്കും കൊറിയക്കും നാല് പോയന്റ് വീതമായി. ഗോള്‍ വ്യത്യാസത്തിലും സമാസമം. എന്നാല്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ യുറഗ്വായെ മറികടന്ന് കൊറിയ പോര്‍ച്ചുഗലിനൊപ്പം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.