തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. വിഴിഞ്ഞത്ത് ജനങ്ങളും പോലീസും ആക്രമിക്കപ്പെട്ടു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ടുവെന്നും മുരളീധരൻ പരിഹസിച്ചു.
ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ പറ്റുന്നില്ലെങ്കില്‍ രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവര്‍ണറെ കരിവാരിതേക്കുക മാത്രമാണ് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും ലക്ഷ്യമെന്നും മുരളീധരന് കൂട്ടിച്ചേർത്തു.
ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ പറ്റുന്നില്ലെങ്കില്‍ രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവര്‍ണറെ കരിവാരിതേക്കുക മാത്രമാണ് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും ലക്ഷ്യമെന്നും മുരളീധരന് കൂട്ടിച്ചേർത്തു.