കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക്(പിഎൻബി) ഉദ്യോഗസ്ഥന് നടത്തിയ ക്രമക്കേടിൽ കോഴിക്കോട് കോർപറേഷന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ.
24 മണിക്കൂറിനുള്ളിൽ പണം തിരികെ നൽകിയില്ലെങ്കിൽ പിഎൻബിയുടെ ഒരു ശാഖയും സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മോഹനൻ പറഞ്ഞു.
പിഎൻബി ബാങ്കിന്റെ മുൻ സീനിയർ മാനേജറായിരുന്ന കെ.പി. റിജിൽ കോർപറേഷന്റെ 14.5 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കുടുംബശ്രീ ഫണ്ട്, അമൃത് പദ്ധതി ഫണ്ട്, ന്യൂട്രീഷൻ ഫണ്ട് തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നാണ് റിജിൽ പണം ട്രാൻസ്ഫർ ചെയ്തത്.
സംഭവം വിവാദമായതോടെ പിഎൻബി അധികൃതർ കോർപറേഷന് 2.53 കോടി രൂപ വ്യാഴാഴ്ച മടക്കി നൽകിയിരുന്നു.
24 മണിക്കൂറിനുള്ളിൽ പണം തിരികെ നൽകിയില്ലെങ്കിൽ പിഎൻബിയുടെ ഒരു ശാഖയും സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മോഹനൻ പറഞ്ഞു.
പിഎൻബി ബാങ്കിന്റെ മുൻ സീനിയർ മാനേജറായിരുന്ന കെ.പി. റിജിൽ കോർപറേഷന്റെ 14.5 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കുടുംബശ്രീ ഫണ്ട്, അമൃത് പദ്ധതി ഫണ്ട്, ന്യൂട്രീഷൻ ഫണ്ട് തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നാണ് റിജിൽ പണം ട്രാൻസ്ഫർ ചെയ്തത്.
സംഭവം വിവാദമായതോടെ പിഎൻബി അധികൃതർ കോർപറേഷന് 2.53 കോടി രൂപ വ്യാഴാഴ്ച മടക്കി നൽകിയിരുന്നു.