കൊച്ചി: ലൈംഗികാതിക്രമ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി കോടതി തള്ളി.
എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനം നടന്നെന്ന് വ്യക്തമായെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാനുള്ള ഹർജി സമർപ്പിച്ചത്. ഈ വാദങ്ങൾ തള്ളിയ കോടതി, പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന തരത്തിലുള്ള വെളിപ്പെടുത്തൽ പരാതിക്കാരി നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 28-നാണ് എൽദോസ് തന്നെ ക്രൂരമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകിയത്.
എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനം നടന്നെന്ന് വ്യക്തമായെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാനുള്ള ഹർജി സമർപ്പിച്ചത്. ഈ വാദങ്ങൾ തള്ളിയ കോടതി, പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന തരത്തിലുള്ള വെളിപ്പെടുത്തൽ പരാതിക്കാരി നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 28-നാണ് എൽദോസ് തന്നെ ക്രൂരമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകിയത്.