ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവൻ സന്ദർശനം വ്യാഴാഴ്ച മുതൽ പുഃനരാരംഭിച്ചു. ഇനി മുതൽ ആഴ്ചയിൽ അഞ്ച് ദിവസം പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവൻ സന്ദർശിക്കാം.
രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലുവരെയും ഒരു മണിക്കൂർ വീതമുള്ള അഞ്ച് സ്ലോട്ടുകളിലായാണ് രാഷ്ട്രപ്രതി ഭവൻ സന്ദർശിക്കാനാകുക. ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദർശകരെ അനുവദിക്കും. ഒരു സന്ദർശകന് 50 രൂപയാണ് രജിസ്ട്രേഷൻ ചാർജ്. 30 പേർ അടങ്ങുന്ന സന്ദർശക സംഘത്തിന് 1200 രൂപയാണ് ഈടാക്കുക.
എട്ട് വയസിനു താഴെയുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ടിക്കറ്റുകൾ rashtrapatisachivalaya.gov.in/rbtour എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാവുന്നതാണ്.
രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലുവരെയും ഒരു മണിക്കൂർ വീതമുള്ള അഞ്ച് സ്ലോട്ടുകളിലായാണ് രാഷ്ട്രപ്രതി ഭവൻ സന്ദർശിക്കാനാകുക. ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദർശകരെ അനുവദിക്കും. ഒരു സന്ദർശകന് 50 രൂപയാണ് രജിസ്ട്രേഷൻ ചാർജ്. 30 പേർ അടങ്ങുന്ന സന്ദർശക സംഘത്തിന് 1200 രൂപയാണ് ഈടാക്കുക.
എട്ട് വയസിനു താഴെയുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ടിക്കറ്റുകൾ rashtrapatisachivalaya.gov.in/rbtour എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാവുന്നതാണ്.