ദോഹ: കിട്ടിയ അവസരങ്ങൾ ഗോളാക്കാൻ കഴിയാതെപോയതോർത്ത് ബെൽജിയം കുറഞ്ഞത് ഒരു ലോകകപ്പ് വർഷങ്ങളെങ്കിലും കണ്ണീരൊഴുക്കിയേക്കും. നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ക്രൊയേഷ്യയോട് സമനില പാലിച്ച് റഷ്യൻ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ ഖത്തറിൽ നോക്കൗട്ടിലെത്താതെ പുറത്ത്. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീക്വാർട്ടറിൽ കടന്നു.
കഴിഞ്ഞ ലോകകപ്പിലെ ബെൽജിയത്തിന്റെ ഹീറോ റൊമേലു ലുകാക്കു ദുരന്തനായകനാകുന്ന കാഴ്ചയാണ് അഹമ്മദ് ബിൻ അൽ അസ്റ്റേഡിയത്തിൽ കണ്ടത്. തൊട്ടാൽ പൊന്നാകുമായിരുന്ന മൂന്ന് സുവർണാവസരങ്ങളാണ് ലുക്കാക്കു തുലച്ചുകളഞ്ഞത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഒൻപത് മിനിറ്റുമാത്രം കളിച്ച ലുക്കാക്കു രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കളത്തിലെത്തിയെങ്കിലും ദുരന്തമാകാനായിരുന്നു വിധി.
59 ാം മിനിറ്റിൽ ഗോളിപോലും നിലതെറ്റിനിന്ന നേരം ക്ലോസ് റേഞ്ചിൽനിന്നുള്ള ലുക്കാക്കുവിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ച് പുറത്തേക്ക്. 86 ാം മിനിറ്റിൽ വീണ്ടും ലുക്കാക്കു. പകരക്കാരനായി അവസാന നിമിഷം കളത്തിലെത്തിയ ഏദൻ ഹസാർഡിന്റെ ക്രോസ് കാൽപ്പാകത്തിനെത്തിയിട്ടും ലുക്കാക്കുവിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ബോക്സിൽ മാർക് ചെയ്യപ്പെടാതെനിന്ന ബെൽജിയം സൂപ്പർ താരം ബാക്ഹീൽ ചെയ്തത് പോസ്റ്റിനു പുറത്തേയ്ക്കു പാഞ്ഞു.
90 ാം മിനിറ്റിൽ ഡോകു സ്വന്തം പകുതിയിൽനിന്നും ഒറ്റയ്ക്കുപന്തുമായി ക്രൊയേഷ്യൻ ബോക്സിലേക്ക്. കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഗോൾ ലൈനിന് തൊട്ടടുത്തുനിന്ന ലുക്കാക്കുവിന്റെ നെഞ്ചൊപ്പം പന്തെത്തി. ഗോളിലേക്ക് പന്തിനെ വഴിതിരിച്ചുവിട്ടാൽ പന്ത് മാത്രാമായിരുന്നില്ല ലക്ഷ്യം കടക്കുക ബെൽജിയം കൂടിയായിരുന്നു. ഇന്റർമിലാൻ താരത്തിന് പന്തിനെ നിയന്ത്രിക്കാനായില്ല. പന്ത് നേരെ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്റെ കൈകളിൽ. ബെൽജിയം പുറത്ത്.
കഴിഞ്ഞ ലോകകപ്പിലെ ബെൽജിയത്തിന്റെ ഹീറോ റൊമേലു ലുകാക്കു ദുരന്തനായകനാകുന്ന കാഴ്ചയാണ് അഹമ്മദ് ബിൻ അൽ അസ്റ്റേഡിയത്തിൽ കണ്ടത്. തൊട്ടാൽ പൊന്നാകുമായിരുന്ന മൂന്ന് സുവർണാവസരങ്ങളാണ് ലുക്കാക്കു തുലച്ചുകളഞ്ഞത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഒൻപത് മിനിറ്റുമാത്രം കളിച്ച ലുക്കാക്കു രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കളത്തിലെത്തിയെങ്കിലും ദുരന്തമാകാനായിരുന്നു വിധി.
59 ാം മിനിറ്റിൽ ഗോളിപോലും നിലതെറ്റിനിന്ന നേരം ക്ലോസ് റേഞ്ചിൽനിന്നുള്ള ലുക്കാക്കുവിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ച് പുറത്തേക്ക്. 86 ാം മിനിറ്റിൽ വീണ്ടും ലുക്കാക്കു. പകരക്കാരനായി അവസാന നിമിഷം കളത്തിലെത്തിയ ഏദൻ ഹസാർഡിന്റെ ക്രോസ് കാൽപ്പാകത്തിനെത്തിയിട്ടും ലുക്കാക്കുവിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ബോക്സിൽ മാർക് ചെയ്യപ്പെടാതെനിന്ന ബെൽജിയം സൂപ്പർ താരം ബാക്ഹീൽ ചെയ്തത് പോസ്റ്റിനു പുറത്തേയ്ക്കു പാഞ്ഞു.
90 ാം മിനിറ്റിൽ ഡോകു സ്വന്തം പകുതിയിൽനിന്നും ഒറ്റയ്ക്കുപന്തുമായി ക്രൊയേഷ്യൻ ബോക്സിലേക്ക്. കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഗോൾ ലൈനിന് തൊട്ടടുത്തുനിന്ന ലുക്കാക്കുവിന്റെ നെഞ്ചൊപ്പം പന്തെത്തി. ഗോളിലേക്ക് പന്തിനെ വഴിതിരിച്ചുവിട്ടാൽ പന്ത് മാത്രാമായിരുന്നില്ല ലക്ഷ്യം കടക്കുക ബെൽജിയം കൂടിയായിരുന്നു. ഇന്റർമിലാൻ താരത്തിന് പന്തിനെ നിയന്ത്രിക്കാനായില്ല. പന്ത് നേരെ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്റെ കൈകളിൽ. ബെൽജിയം പുറത്ത്.