+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രൂപ്പ് ചാന്പ്യൻമാരായി മൊറോക്കോ പ്രീക്വാർട്ടറിൽ, ജയമില്ലാതെ കാനഡ

ദോഹ: ഖത്തർ ലോകകപ്പിൽ മൊറോക്കോ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എഫിൽ ഗ്രൂപ്പ് ചാന്പ്യൻമാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ ഒന്നിനെ
ഗ്രൂപ്പ് ചാന്പ്യൻമാരായി മൊറോക്കോ പ്രീക്വാർട്ടറിൽ, ജയമില്ലാതെ കാനഡ
ദോഹ: ഖത്തർ ലോകകപ്പിൽ മൊറോക്കോ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എഫിൽ ഗ്രൂപ്പ് ചാന്പ്യൻമാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് മൊറോക്കോ പ്രീക്വാർട്ടറിലെത്തിയത്.

അതേസമയം കാനഡയ്ക്ക് ഗ്രൂപ്പിലെ ഒരു മത്സരം പോലും വിജയിക്കാനായില്ല, എന്നുമാത്രമല്ല മൂന്ന് പോരാട്ടത്തിലും തോൽക്കുയും ചെയ്തു.

നാലാം മിനിറ്റിൽ തന്നെ മൊറോക്കോ ഗോൾ നേടി. കാനഡയുടെ പിഴവിൽനിന്നായിരുന്നു ഗോൾ പിറന്നത്. കാനഡിയൻ താരം ഗോളിക്ക് നൽകിയ ബാക്ക് പാസ് പിടിച്ചെടുത്ത മൊറോക്കോയുടെ ഹക്കിം സിയെച്ച് പന്ത് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. 23-ാം മിനിറ്റിൽ യൂസഫ് എൻ നെസിരിയിലൂടെ മൊറോക്കോ ലീഡ് ഉയർത്തി.

40-ാം മിനിറ്റിൽ കാനഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നതിനിടെ പന്ത് മൊറോക്കോയുടെ നയെഫ് അഗ്വേർഡിന്‍റെ കാലിൽ തട്ടി സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളിൽനിന്നും രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്‍റോടെയാണ് മൊറോക്കോ ഗ്രൂപ്പ് ചാന്പ്യൻമാരായത്.
More in Latest News :