തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാഷണൽ ഹൈവേയ്ക്കും ഗെയ്ൽ പൈപ്പ് ലൈനിനും എടമൺ കൊച്ചി പവർഹവേയ്ക്കും സംഭവിച്ചത് എന്താണോ അതു തന്നെ ഈ പദ്ധതിക്കും സംഭവിക്കും. ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് സർക്കാരിനെതിരെയുള്ള കേവല നീക്കമല്ല, നാടിന്റെ മുന്നോട്ടുപോക്കിനെ തടയാനുള്ള നീക്കമാണ്. അത് സമ്മതിച്ചുകൊടുക്കാനാവില്ല. ഏതുവേഷത്തിൽ വന്നാലും അത് സമ്മതിച്ചുകൊടുക്കാനാവില്ല. ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തീരശോഷണം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഒന്നിലധികം റിപ്പോർട്ടുകൾ സർക്കാരിന്റെ കൈയിലിരിക്കുകയാണ്. എന്നാൽ ഒത്തുതീർപ്പ് എന്ന നിലയിൽ തീരശോഷണം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷിക്കാമെന്ന് സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. അതിനു ശേഷമാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്ത് സർക്കാരിനെതിരെയുള്ള കേവല നീക്കമല്ല, നാടിന്റെ മുന്നോട്ടുപോക്കിനെ തടയാനുള്ള നീക്കമാണ്. അത് സമ്മതിച്ചുകൊടുക്കാനാവില്ല. ഏതുവേഷത്തിൽ വന്നാലും അത് സമ്മതിച്ചുകൊടുക്കാനാവില്ല. ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തീരശോഷണം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഒന്നിലധികം റിപ്പോർട്ടുകൾ സർക്കാരിന്റെ കൈയിലിരിക്കുകയാണ്. എന്നാൽ ഒത്തുതീർപ്പ് എന്ന നിലയിൽ തീരശോഷണം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷിക്കാമെന്ന് സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. അതിനു ശേഷമാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.