+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്കെന്ന് പോലീസിന്‍റെ സത്യവാംഗ്മൂലം

തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു.
വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്കെന്ന് പോലീസിന്‍റെ സത്യവാംഗ്മൂലം
തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു. വിഴിഞ്ഞം കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് പോലീസ് ആവർത്തിച്ചിരിക്കുന്നത്.

ഹൈക്കോടതിയിൽ നേരത്തെ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചു. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ ഫാ. യൂജിൻ പെരേരയുടെ നേതൃത്വത്തിലുള്ള വൈദികർ ഉൾപ്പെടുന്ന സംഘം തടഞ്ഞു. പള്ളിമണിയടിച്ച് കൂടുതൽ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

നവംബർ 26ന് വലിയ അക്രമമാണ് വിഴിഞ്ഞത്ത് ഉണ്ടായത്. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് സംഘർമുണ്ടായായി. തുറമുഖ ഓഫീസിലെ സിസിടിവി അടിച്ചു തർത്തു.

അക്രമികൾ ആറ് പോലീസ് വാഹനങ്ങൾ നശിപ്പിച്ചു. 20 സ്വകാര്യ വാഹനങ്ങളും തകർക്കപ്പെട്ടു. പോലീസ് വാഹനങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്താതെ 2.20 ലക്ഷത്തിത്തിന്‍റെ നഷ്ടം ഉണ്ടായി. 3,000 പേർ അക്രമത്തിനെത്തിയത് കലാപശ്രമമായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരെ ആശുപത്രിലെത്തിക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ തടഞ്ഞുവെന്നും സിറ്റി പോലീസ് കമ്മീഷണറുടെ സത്യവാങ്മൂലത്തിൽ പറഞ്ഞു.
More in Latest News :