കൊച്ചി: ഡോക്ടർമാർക്ക് നേരെ ആക്രമണം നടന്നാൽ ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം നൽകി. സ്വകാര്യ ആശുപത്രികൾ വിവിധ വിഷയങ്ങൾ ഉന്നയിച്ച് നൽകിയ ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരുടെ ബെഞ്ച് ഈ പരാമർശം നടത്തിയത്.
2022-ൽ മാത്രം ഡോക്ടർമാരെ ആക്രമിച്ചതിന് സംസ്ഥാനത്ത് 137 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വനിതാ ഡോക്ടർമാർക്ക് നേരെ ലൈംഗികാതിക്രമം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി.
ആശുപത്രി ജീവനക്കാരെ ആക്രമിച്ചാൽ ഉടനടി നടപടികൾ ഉണ്ടാകുമെന്ന് പ്രതികൾക്ക് മനസിലാക്കി നൽകണമെന്ന് പറഞ്ഞ കോടതി, വിഷയത്തിൽ സ്വീകരിക്കാനുദേശിക്കുന്ന നടപടികൾ വ്യക്തമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
2022-ൽ മാത്രം ഡോക്ടർമാരെ ആക്രമിച്ചതിന് സംസ്ഥാനത്ത് 137 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വനിതാ ഡോക്ടർമാർക്ക് നേരെ ലൈംഗികാതിക്രമം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി.
ആശുപത്രി ജീവനക്കാരെ ആക്രമിച്ചാൽ ഉടനടി നടപടികൾ ഉണ്ടാകുമെന്ന് പ്രതികൾക്ക് മനസിലാക്കി നൽകണമെന്ന് പറഞ്ഞ കോടതി, വിഷയത്തിൽ സ്വീകരിക്കാനുദേശിക്കുന്ന നടപടികൾ വ്യക്തമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.