ടെഹ്റാൻ: ഖത്തർ ലോകകപ്പിലെ ഇറാന്റെ പുറത്താകൽ ആഘോഷിച്ചു രാജ്യത്തെ ജനങ്ങൾ. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും തെരുവുകളിൽ നൃത്തം ചെയ്തുമാണു സ്വന്തം രാജ്യത്തിന്റെ തോൽവി ഇറാനികൾ ആഘോഷമാക്കിയത്.
യുഎസ്എയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇറാൻ തോൽവി വഴങ്ങിയത്. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണു ടീമിന്റെ പുറത്താകൽ ജനങ്ങൾ ആഘോഷിച്ചതെന്നാണു റിപ്പോർട്ട്. ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിജാബ് നിയമം ലംഘിച്ചതിന്റെ പേരിൽ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി മരിച്ചതിനു പിന്നാലെയാണ് ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ മത്സരത്തിനു മുന്‍പ് ഇറാൻ ടീം ദേശീയ ഗാനം ആലപിച്ചിരുന്നില്ല.
യുഎസ്എയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇറാൻ തോൽവി വഴങ്ങിയത്. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണു ടീമിന്റെ പുറത്താകൽ ജനങ്ങൾ ആഘോഷിച്ചതെന്നാണു റിപ്പോർട്ട്. ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിജാബ് നിയമം ലംഘിച്ചതിന്റെ പേരിൽ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി മരിച്ചതിനു പിന്നാലെയാണ് ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ മത്സരത്തിനു മുന്‍പ് ഇറാൻ ടീം ദേശീയ ഗാനം ആലപിച്ചിരുന്നില്ല.