കാബൂൾ: അഫ്ഗാനിസ്ഥാനിൽ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽനിന്നും 200 കിലോമീറ്റർ മാറി സമൻഗൻ പ്രവിശ്യയിലെ അയ്ബാക്കിലാണ് സ്ഫോടനം ഉണ്ടായത്.
ആളുകൾ പ്രാർഥനയ്ക്ക് പോകുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്കൂളിലെ വിദ്യാർഥികളാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ബുദ്ധമതക്കാരുടെ കേന്ദ്രമായി അറിയപ്പെടുന്ന ചരിത്ര നഗരമാണ് അയ്ബക്ക്.
ആളുകൾ പ്രാർഥനയ്ക്ക് പോകുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്കൂളിലെ വിദ്യാർഥികളാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ബുദ്ധമതക്കാരുടെ കേന്ദ്രമായി അറിയപ്പെടുന്ന ചരിത്ര നഗരമാണ് അയ്ബക്ക്.