ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 11 പ്രതികളെയും വിട്ടയച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
കൂട്ടപീഡനക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് ഓഗസ്റ്റ് 15-നാണ് ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ചത്. ഈ ഉത്തരവ് മരവിപ്പിക്കണമെന്നും ശിക്ഷായിളവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ബാനു ഹർജി സമർപ്പിച്ചത്.
ബാനു നൽകിയ ഹർജി ഉടൻ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. സമാന ആവശ്യം ഉന്നയിച്ച് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സാമൂഹ്യപ്രവർത്തകർ നേരത്തെ സമർപ്പിച്ചിരുന്നു.
കൂട്ടപീഡനക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് ഓഗസ്റ്റ് 15-നാണ് ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ചത്. ഈ ഉത്തരവ് മരവിപ്പിക്കണമെന്നും ശിക്ഷായിളവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ബാനു ഹർജി സമർപ്പിച്ചത്.
ബാനു നൽകിയ ഹർജി ഉടൻ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. സമാന ആവശ്യം ഉന്നയിച്ച് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സാമൂഹ്യപ്രവർത്തകർ നേരത്തെ സമർപ്പിച്ചിരുന്നു.