ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾക്ക് താത്കാലിക വിരാമമിട്ട് എഐസിസി. പരസ്യ പ്രസ്താവനകൾ വേണ്ട എന്നത് അടക്കമുള്ള പാർട്ടി നേതൃത്വത്തിന്റെ നിര്‍ദേശം ഇരുനേതാക്കളും അംഗീകരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി കൈകോർത്തത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഡിസംബർ നാലിന് രാജസ്ഥാനിൽ പ്രവേശിക്കുന്ന പശ്ചാത്തലത്തിലാണ് എഐസിസി മുൻകൈയെടുത്ത് ഗെഹ്ലോട്ട്-പൈലറ്റ് ഭിന്നതയ്ക്ക് വിരാമമിട്ടത്.
രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ താനും സച്ചിന് പൈലറ്റും കോൺഗ്രസിന്റെ സ്വത്താണെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഗെഹ്ലോട്ട് അറിയിച്ചു. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് വൻ വിജയമാകുമെന്നും പദയാത്രയെ പ്രവര്‍ത്തകര്‍ ഒന്നിച്ച് വരവേല്‍ക്കുമെന്നും സച്ചിന് പൈലറ്റും വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഡിസംബർ നാലിന് രാജസ്ഥാനിൽ പ്രവേശിക്കുന്ന പശ്ചാത്തലത്തിലാണ് എഐസിസി മുൻകൈയെടുത്ത് ഗെഹ്ലോട്ട്-പൈലറ്റ് ഭിന്നതയ്ക്ക് വിരാമമിട്ടത്.
രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ താനും സച്ചിന് പൈലറ്റും കോൺഗ്രസിന്റെ സ്വത്താണെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഗെഹ്ലോട്ട് അറിയിച്ചു. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് വൻ വിജയമാകുമെന്നും പദയാത്രയെ പ്രവര്‍ത്തകര്‍ ഒന്നിച്ച് വരവേല്‍ക്കുമെന്നും സച്ചിന് പൈലറ്റും വ്യക്തമാക്കി.