ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ നെതർലൻഡ്സും സെനഗലും പ്രീക്വാർട്ടറിൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്സ് ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഓറഞ്ച് പട അവസാന 16 ൽ കടന്നു. ഒരു മത്സരംപോലും ജയിക്കാതെ ടൂർണമെന്റിന് പുറത്താകുന്ന ആതിഥേയ രാജ്യമെന്ന നാണക്കേട് ഖത്തറിനും. കോഡി ഗാക്പോ, ഫ്രെൻകി ഡി ജോംഗ് എന്നിവരാണ് നെതർലൻഡ്സിനു വേണ്ടി സ്കോർ ചെയ്തത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇക്കഡോറിനെ പരാജയപ്പെടുത്തിയാണ് സെനഗൽ പ്രീക്വാർട്ടർ കടന്നത്. ഇസ്മയ്ല സർ (പെനാൽറ്റി), ക്യാപ്റ്റൻ കലിദോ കൂലിബാലി എന്നിവർ സെനഗലിനായി വലചലിപ്പിച്ചു. മോയിസസ് സയ്സദോയാണ് ഇക്കഡോറിന്റെ ഗോൾ നേടിയത്.
ആദ്യ പകുതിയിൽ ഇസ്മയ്ല സറിന്റെ പെനാൽറ്റി ഗോളിൽ സെനഗൽ മുന്നിലെത്തിയിരുന്നു. പ്രീക്വാർട്ടർ പ്രവേശത്തിന് സമനില മതിയാകുമായിരുന്ന ഇക്കഡോർ രണ്ടാം പകുതിയിൽ പ്രതിരോധംവിട്ട് ആക്രമണത്തിന് മൂർച്ചകൂട്ടി. നിരന്തര റെയ്ഡിലൂടെ സെനഗൽ ഗോൾമുഖത്ത് അപകടം വിതച്ച എന്നെർ വലൻസിയയും സംഘവും ഒടുവിൽ കടംവീട്ടി.
67 ാം മിനിറ്റിൽ കോർണർ ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇക്കഡോർ സമനില പിടിച്ചതോടെ അപകടം മണത്ത ആഫ്രിക്കൻ കരുത്തർ തിരിച്ചടിച്ചു. 2.30 മിനിറ്റുകൾക്കുള്ളിൽ വീണ്ടും ലീഡ് എടുത്തു. ബോക്സിലേക്ക് എത്തിയ ഫ്രീകിക്ക് ക്യാപ്റ്റൻ കൂലിബാലി ഗോൾവര കടത്തുകയായിരുന്നു.
ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഓറഞ്ച് പട അവസാന 16 ൽ കടന്നു. ഒരു മത്സരംപോലും ജയിക്കാതെ ടൂർണമെന്റിന് പുറത്താകുന്ന ആതിഥേയ രാജ്യമെന്ന നാണക്കേട് ഖത്തറിനും. കോഡി ഗാക്പോ, ഫ്രെൻകി ഡി ജോംഗ് എന്നിവരാണ് നെതർലൻഡ്സിനു വേണ്ടി സ്കോർ ചെയ്തത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇക്കഡോറിനെ പരാജയപ്പെടുത്തിയാണ് സെനഗൽ പ്രീക്വാർട്ടർ കടന്നത്. ഇസ്മയ്ല സർ (പെനാൽറ്റി), ക്യാപ്റ്റൻ കലിദോ കൂലിബാലി എന്നിവർ സെനഗലിനായി വലചലിപ്പിച്ചു. മോയിസസ് സയ്സദോയാണ് ഇക്കഡോറിന്റെ ഗോൾ നേടിയത്.
ആദ്യ പകുതിയിൽ ഇസ്മയ്ല സറിന്റെ പെനാൽറ്റി ഗോളിൽ സെനഗൽ മുന്നിലെത്തിയിരുന്നു. പ്രീക്വാർട്ടർ പ്രവേശത്തിന് സമനില മതിയാകുമായിരുന്ന ഇക്കഡോർ രണ്ടാം പകുതിയിൽ പ്രതിരോധംവിട്ട് ആക്രമണത്തിന് മൂർച്ചകൂട്ടി. നിരന്തര റെയ്ഡിലൂടെ സെനഗൽ ഗോൾമുഖത്ത് അപകടം വിതച്ച എന്നെർ വലൻസിയയും സംഘവും ഒടുവിൽ കടംവീട്ടി.
67 ാം മിനിറ്റിൽ കോർണർ ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇക്കഡോർ സമനില പിടിച്ചതോടെ അപകടം മണത്ത ആഫ്രിക്കൻ കരുത്തർ തിരിച്ചടിച്ചു. 2.30 മിനിറ്റുകൾക്കുള്ളിൽ വീണ്ടും ലീഡ് എടുത്തു. ബോക്സിലേക്ക് എത്തിയ ഫ്രീകിക്ക് ക്യാപ്റ്റൻ കൂലിബാലി ഗോൾവര കടത്തുകയായിരുന്നു.