ഒറ്റപ്പാലം: പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിധികർത്താക്കളുടെ യോഗ്യതയെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക് വഴിമാറി. ഒറ്റപ്പാലം എൽഎസ്എൻ സ്കൂളിലെ വേദിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
"ആരഭി' വേദിയിൽ നടന്ന വട്ടപ്പാട്ട് മത്സരത്തിന് വിധികർത്താക്കളായി എത്തിയവർക്ക് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം മാതാപിതാക്കൾ പ്രതിഷേധം ഉയർത്തിയിരുന്നു. മത്സരശേഷം മടങ്ങാനൊരുങ്ങിയ വിധികർത്താക്കളുടെ വാഹനം തടഞ്ഞ് ചിലർ പ്രതിഷേധിച്ചതോടെ സംഘർഷം രൂക്ഷമായി.
സംഘാടക സമിതി അംഗങ്ങളെത്തി ഇവരെ മോചിപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
"ആരഭി' വേദിയിൽ നടന്ന വട്ടപ്പാട്ട് മത്സരത്തിന് വിധികർത്താക്കളായി എത്തിയവർക്ക് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം മാതാപിതാക്കൾ പ്രതിഷേധം ഉയർത്തിയിരുന്നു. മത്സരശേഷം മടങ്ങാനൊരുങ്ങിയ വിധികർത്താക്കളുടെ വാഹനം തടഞ്ഞ് ചിലർ പ്രതിഷേധിച്ചതോടെ സംഘർഷം രൂക്ഷമായി.
സംഘാടക സമിതി അംഗങ്ങളെത്തി ഇവരെ മോചിപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.