ദോഹ: അത്യന്തം ആവേശകരമായ മത്സരത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടർ ഉറപ്പിച്ചു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെർണാണ്ടസാണ് ഉറുഗ്വെയുടെ അന്തകനായത്.
ഡബിൾ ഡമാക്ക
54-ാം മിനിറ്റിലാണ് ബ്രൂണോയുടെ ആദ്യ ഗോളെത്തിയത്. ഇടത് വിംഗില്‍ നിന്നുള്ള ബ്രൂണോയുടെ കിടിലന്‍ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്.
ലീഡെടുത്തതിന് ശേഷവും പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്നു. 90-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് പെനാല്‍റ്റി കിട്ടി. ഉറുഗ്വെയുടെ പ്രതിരോധനിര താരത്തിന്റെ കൈയിൽ പന്ത് തട്ടിയതിനാണ് പെനാൽറ്റി കിട്ടിയത്. പെനാൽറ്റി ബോക്സിൽ വച്ച് കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം വലകുലുക്കി.
രണ്ട് വിജയങ്ങളുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാമതാണുള്ളത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഘാനയാണ് പട്ടികയില്‍ രണ്ടാമത്. ഗ്രൂപ്പ് എച്ചില് നിന്ന് പ്രീക്വാർട്ടറിൽ എത്തുന്ന രണ്ടാമത്തെ ടീമേതെന്ന് അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
ഡബിൾ ഡമാക്ക
54-ാം മിനിറ്റിലാണ് ബ്രൂണോയുടെ ആദ്യ ഗോളെത്തിയത്. ഇടത് വിംഗില്‍ നിന്നുള്ള ബ്രൂണോയുടെ കിടിലന്‍ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്.
ലീഡെടുത്തതിന് ശേഷവും പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്നു. 90-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് പെനാല്‍റ്റി കിട്ടി. ഉറുഗ്വെയുടെ പ്രതിരോധനിര താരത്തിന്റെ കൈയിൽ പന്ത് തട്ടിയതിനാണ് പെനാൽറ്റി കിട്ടിയത്. പെനാൽറ്റി ബോക്സിൽ വച്ച് കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം വലകുലുക്കി.
രണ്ട് വിജയങ്ങളുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാമതാണുള്ളത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഘാനയാണ് പട്ടികയില്‍ രണ്ടാമത്. ഗ്രൂപ്പ് എച്ചില് നിന്ന് പ്രീക്വാർട്ടറിൽ എത്തുന്ന രണ്ടാമത്തെ ടീമേതെന്ന് അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.