തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേർന്ന സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. കളക്ടര്‍ ജെറോമിക് ജോര്‍ജ് വിളിച്ച യോഗത്തില്‍ ലത്തീന്‍ രൂപത പ്രതിനിധികളും സമരസമിതി നേതാക്കളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുത്തു.
വിഴിഞ്ഞത് അക്രമം അനുവദിക്കാനാവില്ലെന്ന് സർക്കാർ യോഗത്തിൽ നിലപാട് സ്വീകരിച്ചു. അക്രമത്തെ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു. എന്നാൽ വിഴിഞ്ഞത്ത് ഉണ്ടായത് സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് സമരസമിതി വാദിച്ചു.
തുറമുഖ നിർമാണം തുടങ്ങണമെന്ന് പാർട്ടികൾ അറിയിച്ചു. എന്നാൽ ഇതിനോട് സമരസമിത വഴങ്ങിയില്ല. പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സമരസമിതി നിലപാട് കടുപ്പിച്ചതോടെ സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു.
വിഴിഞ്ഞത് അക്രമം അനുവദിക്കാനാവില്ലെന്ന് സർക്കാർ യോഗത്തിൽ നിലപാട് സ്വീകരിച്ചു. അക്രമത്തെ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു. എന്നാൽ വിഴിഞ്ഞത്ത് ഉണ്ടായത് സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് സമരസമിതി വാദിച്ചു.
തുറമുഖ നിർമാണം തുടങ്ങണമെന്ന് പാർട്ടികൾ അറിയിച്ചു. എന്നാൽ ഇതിനോട് സമരസമിത വഴങ്ങിയില്ല. പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സമരസമിതി നിലപാട് കടുപ്പിച്ചതോടെ സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു.