കൊച്ചി: വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരത്തിൽ പ്രശ്ന പരിഹാരത്തിലേക്ക് നയിക്കുന്ന ഇടപെടലുകൾ ഉണ്ടാകണമെന്ന് കെസിബിസി.
സമരം 130 ദിവസങ്ങൾ പിന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരമുഖത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കെസിബിസി വ്യക്തമാക്കി.
തുറമുഖ നിര്‍മാണം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യം ന്യായമാണ്. ഇക്കാര്യം അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ന്യായികരിക്കാനാവില്ല.
സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് തോമസ് നെറ്റോയ്ക്കും സഹായ മെത്രാന് ആര്.ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.
ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് ദുരുദേശപരമാണെന്നും കെസിബിസി വിലയിരുത്തി.
സമരം 130 ദിവസങ്ങൾ പിന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരമുഖത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കെസിബിസി വ്യക്തമാക്കി.
തുറമുഖ നിര്‍മാണം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യം ന്യായമാണ്. ഇക്കാര്യം അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ന്യായികരിക്കാനാവില്ല.
സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് തോമസ് നെറ്റോയ്ക്കും സഹായ മെത്രാന് ആര്.ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.
ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് ദുരുദേശപരമാണെന്നും കെസിബിസി വിലയിരുത്തി.