വാഷിംഗ്ടൺ: നയതന്ത്ര ചർച്ചകളുടെ ഫലമായി വെനിസ്വേലൻ ഉപരോധത്തിൽ അയവുവരുത്തി അമേരിക്ക. കാലിഫോർണിയ ആസ്ഥാനമായ ഷെവ്റോൺ എണ്ണക്കന്പനിക്ക് വെനസ്വേലയിൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നല്കുമെന്നും അവർ അറിയിച്ചു. ആറുമാസത്തേക്കാണ് ചെവ്റോൺ കമ്പനിക്ക് അനുമതി നൽകിയത്.
ധാരാളം എണ്ണ കരുതൽ ശേഖരമുള്ള വെനിസ്വേലക്ക് എണ്ണവിപണിയിൽ ചുവടുറപ്പിക്കാൻ ഇത് സഹായകമാകും. യുഎസ് മരവിപ്പിച്ച വിവിധ അക്കൗണ്ടുകളിൽ സാമ്പത്തിക ഇടപാടുകൾ പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഉപരോധം പൂർണമായി അവസാനിപ്പിക്കാൻ സമയമെടുക്കും.
യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ എണ്ണവില വർധിച്ച സാഹചര്യത്തിലാണു പുതിയ സംഭവവികാസങ്ങൾ. ലോകത്തിലെ ഏറ്റവും എണ്ണസന്പന്നമായ രാജ്യങ്ങളിലൊന്നാണു വെനസ്വേല.
ധാരാളം എണ്ണ കരുതൽ ശേഖരമുള്ള വെനിസ്വേലക്ക് എണ്ണവിപണിയിൽ ചുവടുറപ്പിക്കാൻ ഇത് സഹായകമാകും. യുഎസ് മരവിപ്പിച്ച വിവിധ അക്കൗണ്ടുകളിൽ സാമ്പത്തിക ഇടപാടുകൾ പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഉപരോധം പൂർണമായി അവസാനിപ്പിക്കാൻ സമയമെടുക്കും.
യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ എണ്ണവില വർധിച്ച സാഹചര്യത്തിലാണു പുതിയ സംഭവവികാസങ്ങൾ. ലോകത്തിലെ ഏറ്റവും എണ്ണസന്പന്നമായ രാജ്യങ്ങളിലൊന്നാണു വെനസ്വേല.