ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇയിലെ ആവേശപ്പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമനിയും. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് ഇരുഗോളും പിറന്നത്.
പകരക്കാരായി ഇറങ്ങിയവരാണ് ഇരുടീമിന്റെയും ഗോൾ നേടിയത്. സ്പാനിഷ് പടയ്ക്ക് വേണ്ടി 62-ാം മിനിറ്റിൽ അൽവാരോ മൊറാട്ട ഗോൾ നേടി. മറ്റൊരു പകരക്കാരനെ ഇറക്കിയായിരുന്നു ജർമനിയുടെ മറുപടി. 83-ാം മിനിറ്റിൽ ഫള്ക്രുഗ് ജർമനിക്കായി വല കുലുക്കി.
ആദ്യ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ജര്‍മനി ഈ സമനിലയോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഏഴു ഗോളുകള്‍ക്കു ജയിച്ച സ്പെയിന് നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാമതാണ്. ജർമനി ഒരു പോയിന്റുമായി നാലാമതും.
ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമാകും. ഡിസംബർ ഒന്നിന് നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കോസ്റ്റാറിക്കയാണ് ജർമനിയുടെ എതിരാളി. സ്പെയിൻ ജപ്പാനെ നേരിടും.
പകരക്കാരായി ഇറങ്ങിയവരാണ് ഇരുടീമിന്റെയും ഗോൾ നേടിയത്. സ്പാനിഷ് പടയ്ക്ക് വേണ്ടി 62-ാം മിനിറ്റിൽ അൽവാരോ മൊറാട്ട ഗോൾ നേടി. മറ്റൊരു പകരക്കാരനെ ഇറക്കിയായിരുന്നു ജർമനിയുടെ മറുപടി. 83-ാം മിനിറ്റിൽ ഫള്ക്രുഗ് ജർമനിക്കായി വല കുലുക്കി.
ആദ്യ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ജര്‍മനി ഈ സമനിലയോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഏഴു ഗോളുകള്‍ക്കു ജയിച്ച സ്പെയിന് നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാമതാണ്. ജർമനി ഒരു പോയിന്റുമായി നാലാമതും.
ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമാകും. ഡിസംബർ ഒന്നിന് നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കോസ്റ്റാറിക്കയാണ് ജർമനിയുടെ എതിരാളി. സ്പെയിൻ ജപ്പാനെ നേരിടും.