തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരം അടിച്ചൊതുക്കാനുള്ള സർക്കാർ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നു മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കണ്‍വീനറും ലത്തീൻ തിരുവനന്തപുരം അതിരൂപതാ വികാരി ജനറാളുമായ മോണ്‍. യൂജിൻ എച്ച്. പെരേര.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ പേരിൽ, ഈ പ്രദേശത്ത് പോലും എത്താത്ത ലത്തീൻ തിരുവനന്തപുരം ആർച്ച് ബിഷപ്, സഹായമെത്രാൻ, തുടങ്ങിയവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് സമരം അടിച്ചമർത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ്. നിലവിലുള്ള കോടതി വിധിക്കെതിരേ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
വിഴിഞ്ഞത്ത് പ്രദേശവാസികളുമായി മത്സ്യത്തൊഴിലാളി സമരസമിതിക്ക് ഒരു പ്രശ്നവുമില്ല. അവരുമായി സഹകരിച്ചായിരുന്നു സമരം. എന്നാൽ അദാനിയും അദാനിയുടെ പിൻബലത്തിൽ സർക്കാരും സമരക്കാരെ അടിച്ചൊതുക്കാനാണ് ശ്രമം നടത്തുന്നതെന്നും യൂജിൻ എച്ച്. പെരേര കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ പേരിൽ, ഈ പ്രദേശത്ത് പോലും എത്താത്ത ലത്തീൻ തിരുവനന്തപുരം ആർച്ച് ബിഷപ്, സഹായമെത്രാൻ, തുടങ്ങിയവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് സമരം അടിച്ചമർത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ്. നിലവിലുള്ള കോടതി വിധിക്കെതിരേ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
വിഴിഞ്ഞത്ത് പ്രദേശവാസികളുമായി മത്സ്യത്തൊഴിലാളി സമരസമിതിക്ക് ഒരു പ്രശ്നവുമില്ല. അവരുമായി സഹകരിച്ചായിരുന്നു സമരം. എന്നാൽ അദാനിയും അദാനിയുടെ പിൻബലത്തിൽ സർക്കാരും സമരക്കാരെ അടിച്ചൊതുക്കാനാണ് ശ്രമം നടത്തുന്നതെന്നും യൂജിൻ എച്ച്. പെരേര കൂട്ടിച്ചേർത്തു.