തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നില് സംഘർഷം. പ്രതിഷേധക്കാർ രണ്ട് പോലീസ് ജീപ്പുകൾ മറിച്ചിട്ടു. പോലീസ് സ്റ്റേഷനു മുന്നിൽ സമരസമിതി പ്രവർത്തകർ തടിച്ചുകൂടി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയക്കണമെന്നാണ് ആവശ്യം.
വിവിധ സ്ഥലങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. സമരക്കാരെ നേരിടാൻ പോലീസും കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.
സമീപ സ്റ്റേഷനുകളിൽനിന്ന് പോലീസുകാരെ വിഴിഞ്ഞത്തേക്ക് എത്തിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. പോലീസ് ഇതിന് വഴങ്ങിയിട്ടില്ല.
മത്സ്യത്തൊഴിലാളികളുടെ അതിജീവന സമര പന്തൽ പൊളിക്കാനുള്ള ശ്രമം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പേരിൽ സ്ഥലത്ത് ഇല്ലാതിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
കുറ്റകരമായ ഗൂഢാലോചനയും ആസൂത്രിത അക്രമമുണ്ടാക്കാനുള്ള ശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് സംസ്ഥാനത്തിന്റെ ച രിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ സംഘർഷ സ്ഥലത്തു പോലും ഇല്ലാതിരുന്ന ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരേ കേസെടുത്തത്.
വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ഉൾപ്പെടെയുള്ള പത്തിലേറെ വൈദികർ അടക്കം 96 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സംഘർഷവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണു വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്തത്. സം ഘർഷവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം സ്വദേശി ഷെൽട്ടണെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്.
ശനിയാഴ്ചയുണ്ടായ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ സർക്കാർ ആസൂത്രിത നീക്കം നടത്തിയെന്നും ഇതാണു സംഘർഷത്തിലേക്കു നീങ്ങിയതെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ലത്തീൻ അതിരൂപത ഉന്നയിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു തീരശോഷണം നേരിട്ടു വീടും ജീവനോപാധിയും ന ഷ്ടമായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അതിജീവനത്തിനു വേണ്ടി നടത്തുന്ന സമരത്തിന്റെ പന്തൽ പൊളിക്കാനുള്ള ശ്രമത്തിനിടയിലാണ് വിഴിഞ്ഞം മുല്ലൂരിൽ ശനിയാഴ്ച സംഘർഷമുണ്ടായത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി അദാനി ഗ്രൂപ്പിന്റെ നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണു സമ രപന്തൽ പൊളിക്കാൻ ശ്രമിച്ചതും സംഘർഷമുണ്ടായതും.
വിവിധ സ്ഥലങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. സമരക്കാരെ നേരിടാൻ പോലീസും കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.
സമീപ സ്റ്റേഷനുകളിൽനിന്ന് പോലീസുകാരെ വിഴിഞ്ഞത്തേക്ക് എത്തിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. പോലീസ് ഇതിന് വഴങ്ങിയിട്ടില്ല.
മത്സ്യത്തൊഴിലാളികളുടെ അതിജീവന സമര പന്തൽ പൊളിക്കാനുള്ള ശ്രമം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പേരിൽ സ്ഥലത്ത് ഇല്ലാതിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
കുറ്റകരമായ ഗൂഢാലോചനയും ആസൂത്രിത അക്രമമുണ്ടാക്കാനുള്ള ശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് സംസ്ഥാനത്തിന്റെ ച രിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ സംഘർഷ സ്ഥലത്തു പോലും ഇല്ലാതിരുന്ന ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരേ കേസെടുത്തത്.
വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ഉൾപ്പെടെയുള്ള പത്തിലേറെ വൈദികർ അടക്കം 96 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സംഘർഷവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണു വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്തത്. സം ഘർഷവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം സ്വദേശി ഷെൽട്ടണെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്.
ശനിയാഴ്ചയുണ്ടായ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ സർക്കാർ ആസൂത്രിത നീക്കം നടത്തിയെന്നും ഇതാണു സംഘർഷത്തിലേക്കു നീങ്ങിയതെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ലത്തീൻ അതിരൂപത ഉന്നയിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു തീരശോഷണം നേരിട്ടു വീടും ജീവനോപാധിയും ന ഷ്ടമായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അതിജീവനത്തിനു വേണ്ടി നടത്തുന്ന സമരത്തിന്റെ പന്തൽ പൊളിക്കാനുള്ള ശ്രമത്തിനിടയിലാണ് വിഴിഞ്ഞം മുല്ലൂരിൽ ശനിയാഴ്ച സംഘർഷമുണ്ടായത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി അദാനി ഗ്രൂപ്പിന്റെ നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണു സമ രപന്തൽ പൊളിക്കാൻ ശ്രമിച്ചതും സംഘർഷമുണ്ടായതും.