ന്യൂഡൽഹി: നിരോധിച്ച നോട്ടുകൾ നിശ്ചിത സമയത്ത് മാറിയെടുക്കാൻ കഴിയാതിരുന്നവർക്ക് ഒരവസരം കൂടി നൽകുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കണമെന്ന് സുപ്രീം കോടതി. നോട്ട് നിരോധനത്തിനെതിരേ നൽകിയ ഹർജികളിൽ വാദം നടക്കുന്നതിനിടെയാണ് അഞ്ചംഗ ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
2016 നവംബർ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ നിയമവശമാണ് ജസ്റ്റീസുമാരായ എസ്. അബ്ദുൾ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്.
നിരോധിച്ച 1000, 500 രൂപ നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള തീയതി ഇനി നീട്ടുക അസാധ്യമാണെന്ന് അറ്റോർണി ജനറൽ എസ്. വെങ്കിട്ടരമണി വ്യക്തമാക്കി. പക്ഷേ, പ്രത്യേക വ്യക്തിഗത അപേക്ഷകൾ പരിഗണിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്കിനു തീരുമാനം എടുക്കാം.
നോട്ട് മാറിയെടുക്കാനുള്ള തീയതി വീണ്ടും വീണ്ടും നീട്ടി നൽകുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. നോട്ടുകൾ മാറിയെടുക്കാനുള്ള കാലാവധി കഴിഞ്ഞിതിന് ശേഷവും എഴുന്നൂറോളം അപേക്ഷകളാണ് അവസരം ചോദിച്ച് റിസർവ് ബാങ്കിനു മുന്നിലെത്തിയത്.
2017ലെ സ്പെസിഫൈഡ് ബാങ്ക് നോട്ട്സ് (സെസേഷൻ ഓഫ് ലയബലറ്റീസ്) നിയമത്തിന്റെ നാലാം ഉപവകുപ്പ് അനുസരിച്ച് അപേക്ഷയിലെ വിവരം ശരിയെന്ന് ബോധ്യപ്പെട്ടാൽ റിസർവ് ബാങ്കിന് നിരോധിച്ച നോട്ടുകൾ മാറി നൽകാനുള്ള അധികാരമുണ്ടെന്ന് ജസ്റ്റീസ് ബി.ആർ ഗവായ് ചൂണ്ടിക്കാട്ടി.
2016 നവംബർ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ നിയമവശമാണ് ജസ്റ്റീസുമാരായ എസ്. അബ്ദുൾ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്.
നിരോധിച്ച 1000, 500 രൂപ നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള തീയതി ഇനി നീട്ടുക അസാധ്യമാണെന്ന് അറ്റോർണി ജനറൽ എസ്. വെങ്കിട്ടരമണി വ്യക്തമാക്കി. പക്ഷേ, പ്രത്യേക വ്യക്തിഗത അപേക്ഷകൾ പരിഗണിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്കിനു തീരുമാനം എടുക്കാം.
നോട്ട് മാറിയെടുക്കാനുള്ള തീയതി വീണ്ടും വീണ്ടും നീട്ടി നൽകുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. നോട്ടുകൾ മാറിയെടുക്കാനുള്ള കാലാവധി കഴിഞ്ഞിതിന് ശേഷവും എഴുന്നൂറോളം അപേക്ഷകളാണ് അവസരം ചോദിച്ച് റിസർവ് ബാങ്കിനു മുന്നിലെത്തിയത്.
2017ലെ സ്പെസിഫൈഡ് ബാങ്ക് നോട്ട്സ് (സെസേഷൻ ഓഫ് ലയബലറ്റീസ്) നിയമത്തിന്റെ നാലാം ഉപവകുപ്പ് അനുസരിച്ച് അപേക്ഷയിലെ വിവരം ശരിയെന്ന് ബോധ്യപ്പെട്ടാൽ റിസർവ് ബാങ്കിന് നിരോധിച്ച നോട്ടുകൾ മാറി നൽകാനുള്ള അധികാരമുണ്ടെന്ന് ജസ്റ്റീസ് ബി.ആർ ഗവായ് ചൂണ്ടിക്കാട്ടി.